Type Here to Get Search Results !

Bottom Ad

കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസ്: മുങ്ങി നടക്കുകയായിരുന്ന പ്രതി ഒടുവില്‍ കുടുങ്ങി


കാസര്‍കോട്: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കേരളത്തിലുടനീളം നൂറോളം കേസുകളില്‍ പ്രതിയായതിന് പിന്നാലെ ഒളിവിലായിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുഞ്ഞിച്ചന്തു നായരെ (64) ആണ് അമ്പലത്തറ പൊലീസ് ഗുരുപുരത്തു വച്ച് പിടികൂടിയത്. കോട്ടയം ആസ്ഥാനമായുള്ള 'സിക് സെക്ട് ഐ ഫിനാന്‍സില്‍' നിക്ഷേപിച്ച പണം തിരിച്ചു നല്‍കാതെ സ്ഥാപനം പൂട്ടി കുഞ്ഞിച്ചന്തു നായര്‍ മുങ്ങിയെന്നായിരുന്നു കേസ്. 18 ശതമാനം വരെ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാണ് പലരില്‍ നിന്നും നിക്ഷേപമായി വാങ്ങിയത്. നീലേശ്വരത്ത് ഓഫീസ് തുറന്ന് ജില്ലയില്‍ നിന്നും ഇടപാടുകാരെ ചേര്‍ത്തു. 2018ല്‍ നീലേശ്വരം പൊലീസാണ് ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് സ്ഥാപനം പൂട്ടിയതോടെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതികള്‍ കൂട്ടമായി എത്തി. അമ്പലത്തറ പൊലീസ് സ്റ്റേഷനില്‍ മാത്രം 60 കേസുകളില്‍ കുഞ്ഞിച്ചന്തു നായര്‍ പ്രതിയാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad