Type Here to Get Search Results !

Bottom Ad

'മോശം പഠനത്തിന്റെ പേരില്‍ ശകാരിച്ചു'; അമ്മയെയും അനുജനെയും കൊലപ്പെടുത്തി കോളജ് വിദ്യാര്‍ഥി


മോശം പഠനത്തിൻ്റെ പേരിൽ നിരന്തരം ശകാരിച്ചതിനെ തുടർന്ന് അമ്മയെയും അനുജനെയും കൊലപ്പെടുത്തി കോളേജ് വിദ്യാർത്ഥി. രാത്രി ഉറങ്ങുകയായിരുന്ന അമ്മ പത്മയെയും (45), സഹോദരൻ പത്താം ക്ലാസ് വിദ്യാർഥി സഞ്ജയിനെയും (15) കൊലപ്പെടുത്തുകയായിരുന്നു. ചെന്നൈ തിരുവൊട്ടിയൂരിലെ മൂന്നാം വർഷ ബിഎസ്‌സി വിദ്യാർഥിയായ നിതേഷ് (20) ആണ് ഈ ക്രൂരകൃത്യം ചെയ്തത്.

താനാണ് കൊല ചെയ്തതെന്ന് നിതേഷ് പൊലീസിനോട് സമ്മതിച്ചു. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് മൃതദേഹങ്ങൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. തനിക്ക് അമ്മയോട് പകയുണ്ടായിരുന്നുവെന്നും എന്നാൽ അമ്മയുടെ മരണശേഷം സഹോദരൻ ഒറ്റപ്പെടുമെന്ന ആശങ്കയിലാണ് ഇരുവരെയും കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും നിതേഷ് പൊലീസിനോട് പറഞ്ഞു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത് നടന്നത്. അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ നിതേഷ് ഉടൻ തന്നെ വീട്ടിൽ നിന്ന് ഇറങ്ങി. അടുത്ത ദിവസം ബന്ധുവായ മഹാലക്ഷ്മിക്ക് കൊല ചെയ്തതിനെപ്പറ്റി മെസ്സേജ് അയക്കുകയായിരുന്നു. അവരോട് വീട് പരിശോധിക്കാനും നിതേഷ് പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad