Type Here to Get Search Results !

Bottom Ad

സന്ദീപ് കൊലക്കേസില്‍ വിചാരണ പൂര്‍ത്തിയായി, അന്തിമ വാദം നാളെ മുതല്‍


കാസര്‍കോട് (www.evisionnews.co): കാസര്‍കോട്ടെ പ്രമാദമായ സന്ദീപ് കൊലക്കേസില്‍ വിചാരണ പൂര്‍ത്തിയായി. കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് (രണ്ട്) കോടതിയില്‍ കേസിന്റെ അന്തിമ വാദം നാലിന് തുടങ്ങും. ഒമ്പത് പ്രതികളില്‍ എട്ട് പേരുടെ വിചാരണയാണ് പൂര്‍ത്തിയായിത്. വിചാരണ വേളയില്‍ ഹാജരാവാത്ത ഒരു പ്രതിക്കെതിരെയുള്ള വിചാരണ പിന്നീട് നടക്കും. 

2008 ഏപ്രില്‍ 14ന് വിഷു നാളില്‍ രാത്രി 7.45മണിയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ്് പരിസരത്താണ് നെല്ലിക്കുന്ന് കടപ്പുറം സ്വദേശിയായ സന്ദീപ് (24) കുത്തേറ്റു മരിച്ചത്. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സന്ദീപ് മംഗളൂരുവിലെ ആസ്പത്രിയില്‍ വെച്ചാണ് മരിച്ചത്. കേസില്‍ പൊവ്വലിലെ മുഹമ്മദ് റഫീഖ് (35), ഫോര്‍ട്ട് റോഡിലെ ഷഹല്‍ ഖാന്‍ (35), കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനും ചെങ്കള നാലാംമൈല്‍ സ്വദേശിയുമായ പിഎ അബ്ദുര്‍ റഹ്മാന്‍ (48), വിദ്യാനഗറിലെ എഎ അബ്ദുല്‍ സത്താര്‍ (42), ചെങ്കള തൈവളപ്പിലെ കെഎം അബ്ദുല്‍ അസ്്‌ലം (38), ഉളിയത്തടുക്കയിലെ എം ഹാരിസ് (38), അണങ്കൂരിലെ ഷബീര്‍ (36), ഉളിയത്തടുക്കയിലെ മുഹമ്മദ് റാഫി (40) എന്നിവരാണ് വിചാരണ നേടിരുന്നത്. കേസില്‍ ഹാജരാകാതിരുന്ന എട്ടാം പ്രതി ഉപ്പളയിലെ സിറാജുദ്ദീനെതിരെയുള്ള വിചാരണയാണ് പിന്നീട് നടക്കുക. 25സാക്ഷികളില്‍ 18 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 

വഴിയരികിലെ കെട്ടിടത്തിനു സമീപം മൂത്രമൊഴിക്കുമ്പോള്‍ സെക്യൂരിറ്റിയുമായുണ്ടായ വാക്കുതര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. ഇത് പിന്നീട് വര്‍ഗീയ സംഘര്‍ഷമായി പടരുകയും അഡ്വ. സുഹാസ്, സിനാന്‍, മുഹമ്മദ് തുടങ്ങിയവര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതില്‍ സിനാന്‍ വധക്കേസിലെ പ്രതികളെ വെറുതെവിട്ടിരുന്നു. മുഹമ്മദ് വധക്കേസിന്റെ വിചാരണ ജില്ലാ സെഷന്‍സ് കോടതിയില്‍ നടന്നുവരികയാണ്. അഡ്വ. സുഹാസ് വധം തലശ്ശേരി കോടതിയിലാണ് നടക്കുന്നത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. അശോകനും പ്രതികള്‍ക്കു വേണ്ടി പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ സികെ ശ്രീധരന്‍, പിവി നൗഷാദ്, പിഇ മുഹമ്മദ് റഫീഖ് എന്നിവരും ഹാജരായി. കാസര്‍കോട് എസ് ഐയായിരുന്ന മധുസൂദനന്‍ നായരാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad