Type Here to Get Search Results !

Bottom Ad

മലയാറ്റൂര്‍ കുരിശുപള്ളി വികാരി കപ്യാരുടെ കുത്തേറ്റ് മരിച്ചു


കൊച്ചി (www.evisionnews.co): മലയാറ്റൂര്‍ പള്ളി വികാരിയെ കപ്യാര്‍ കുത്തിക്കൊന്നു. മലയാറ്റൂര്‍ കുരിശുപള്ളിയിലെ റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടാണ് മരിച്ചത്. 50 വയസായിരുന്നു. കപ്യാര്‍ ജോണിയാണ് ഇദേഹത്തെ കുത്തിക്കൊന്നത്. കുത്തിയശേഷം ജോണി വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ വൈദികനെ ഉടന്‍ അങ്കമാലിയിലെ ലിറ്റില്‍ ഫ്ളവര്‍ ആശുപത്രയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈദികന്റെ കാലിലാണ് കുത്തേറ്റത്.

ഉച്ചയ്ക്ക് 1.30നാണ് സംഭവം. ഇടതു തുടയില്‍ ആഴത്തിലേറ്റ് കുത്താണ് മരണ കാരണമെന്ന് വ്യക്തമായിട്ടുണ്ട്. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും അച്ചന്‍ മരിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

മലയാറ്റൂരിലെ ആറാം കുരിശിന് സമീപത്ത് വച്ചാണ് കപ്യാര്‍ ജോണി വട്ടപറമ്പന്‍ വികാരിയെ കുത്തിയത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. മൂന്നു മാസത്തിലേറെയായി സസ്പെന്‍ഷനിലായിരുന്ന ജോണിയെ തിരിച്ചെടുക്കാത്തതിലുണ്ടായ വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. വാക്കുതര്‍ക്കത്തിനൊടുവില്‍ കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയ്യാള്‍ വികാരിയെ കുത്തുകയായിരുന്നു. സംഭവ സ്ഥലത്തുനിന്ന് ആശുപത്രിയിലേക്ക് എത്താന്‍ വൈകിയത് മരണകാരണമായി. സംഭവത്തില്‍ കാലടി പൊലീസ് കേസെടുത്തിട്ടുണ്ട്. വനത്തിലേക്ക് ഓടി മറഞ്ഞ കപ്യാരെ പിടികൂടാനുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad