Type Here to Get Search Results !

Bottom Ad

കാത്തിരിക്കുന്നത് ലോകംതന്നെ ഇല്ലാതാവുന്ന മഹാരോഗം... 200ദിവസത്തിനകം 30കോടി ജനങ്ങള്‍ മരിക്കും


(www.evisionnews.co) വൈദ്യശാസ്ത്രത്തെ നോക്കുകുത്തിയാക്കുന്ന വിധത്തിലുള്ള ഒരു മഹാരോഗം രണ്ടുവര്‍ഷത്തിനകം എത്തുന്നുമെന്ന് ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂളിലെ മെഡിസിന്‍ ഇന്‍സ്ട്രക്ടറും ഗ്ലോബല്‍ ഹെല്‍ത്ത് കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. ജോനാതന്‍ ഡി. ക്യുക്കിന്റെ മുന്നറിയിപ്പ്. ഈ രോഗം പൊട്ടിപ്പുറപ്പെട്ട് ആദ്യത്തെ 200 ദിവസത്തിനകം 30കോടി ജനങ്ങള്‍ മരിക്കുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്.

ഇതോടെ പട്ടിണിയും ലഹളയും സാമ്പത്തിക പ്രതിസന്ധിയുംമൂലം ലോകം നിലനില്‍പ്പിനായി പൊരുതേണ്ടിയുംവരും. ചുരുക്കിപ്പറഞ്ഞാല്‍ ഉടനെത്തുന്നത് പത്തുകോടി ജനങ്ങളെ കൊന്നൊടുക്കിയ 1918ലെ സ്പാനിഷ് ഫ്‌ളൂവിനേക്കാള്‍ അപകടകാരിയായ രോഗമാണെന്നാണ് മുന്നറിയിപ്പ്. ഈ രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ ലോകമാകമാനം ഭക്ഷണത്തിന്റെയും മരുന്നുകളുടെയും വിതരണം വരെ മുടങ്ങുന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാകും. അത്യാവശ്യമായ കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ എനര്‍ജി സിസ്റ്റങ്ങള്‍ വരെ പ്രവര്‍ത്തിപ്പിക്കാന്‍ ആളില്ലാത്ത അവസ്ഥയുമുണ്ടാകും.

തുടര്‍ന്ന് ആഗോള സമ്പദ് വ്യവസ്ഥ തകര്‍ന്ന് തരിപ്പണമാവുകയും ലോകമാകമാനം കടുത്ത ക്ഷാമം നേരിടുകയും ചെയ്യും. നിയന്ത്രിക്കാന്‍ തീരെ സാധിക്കാത്തതും അതിവേഗത്തില്‍ പടര്‍ന്ന് പിടിക്കുന്നതുമായി ഒരു പ്രത്യേക തരത്തിലുള്ള ഇന്‍ഫ്‌ളുവന്‍സയായിരിക്കും ലോകമാകമാനം ഈമഹാദുരന്തം വിതച്ച് മനുഷ്യരാശിയെ കൊന്നൊടുക്കുകയെന്നും ജോനാതന്‍ പ്രവചിക്കുന്നു. ഇന്‍ഫ്‌ളുവന്‍സ വൈറസിന് നാളിതുവരെ ഉണ്ടാകാത്ത വിധത്തില്‍ അപകടകരമായ മ്യൂട്ടേഷന്‍ സംഭവിക്കുന്നതിനെ തുടര്‍ന്ന് അത് എല്ലാവിധത്തിലുമുള്ള മരുന്നുകളെയും അതിജീവിച്ചാണ് ഈ സംഹാരതാണ്ഡവം നടത്തുക.




Post a Comment

0 Comments

Top Post Ad

Below Post Ad