Type Here to Get Search Results !

Bottom Ad

ബീഫിന്റെ പേരില്‍ മുസ്ലിം മധ്യവയസ്‌കനെ അടിച്ചുകൊന്ന കേസില്‍ വിധി ഇന്ന്

ജാര്‍ഖണ്ഡ് (www.evisionnews.co): ബീഫിന്റെ പേരില്‍ അലിമുദ്ധീന്‍ അന്‍സാരി എന്ന മുസ്ലിം മധ്യവയസ്‌കനെ അടിച്ചുകൊന്ന കേസില്‍ 11ഗോരക്ഷാ ഗുണ്ടകള്‍ക്കുള്ള ശിക്ഷാവിധി ഇന്ന്. രാംഗഡ് പ്രത്യേക അതിവേഗ കോടതി ഉച്ചക്ക് ശേഷമാണ് വിധി പറയുക. ഗോരക്ഷയുടെ പേരിലുള്ള കൊലക്കേസിലെ ആദ്യത്തെ ശിക്ഷ വിധികൂടിയാണ് ഇത്.

കാറില്‍ ബീഫ് കടത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ ജൂണിലാണ് ജാര്‍ഖണ്ഡിലെ രാംഗഡില്‍ 45 കാരനായ അലിമുദ്ധീന്‍ അന്‍സാരിയെ ഗോരക്ഷകര്‍ റോഡിലിട്ട് അടിച്ച് കൊന്നത്. ശേഷം അലിമുദ്ദിന്റെ കാറും കത്തിച്ചു. ഈ കേസിലാണ് ബി.ജെ.പി. എ.ബി.വി.പി, ബജ്?രംഗ്?ദള്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന 11 ഗോരക്ഷകര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം രാംഗഡ് പ്രത്യക കോടതി ജഡ്ജി ഓംപ്രകാശ് വിധിച്ചത്. ഇന്ന് ഉച്ചക്ക് ശേഷമാണ് ശിക്ഷാ വിധി പുറപ്പെടുവിക്കുക. രാജ്യത്ത് ആദ്യമായാണ് ഗോരക്ഷാ അതിക്രമക്കേസില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടാന്‍ പോകുന്നത്.

ബിജെപി രാംഘഡ് യൂണിറ്റ് മിഡീയാ ഇന്‍ ചാര്‍ജായിരുന്ന നിത്യനാഥ് മെഹ്‌തോ അടക്കമുള്ളവര്‍ കുറ്റക്കാരില്‍ ഉള്‍പ്പെടും. കലാപശ്രമം, മാരകായുധങ്ങള്‍ കൈവശം വക്കല്‍, ക്രിമനല്‍ ഗൂഡാലോചന, നിയവിരുദ്ധമായി സംഘടിക്കല്‍ തുടങ്ങി ഗോരക്ഷാ ഗുണ്ടള്‍ക്കെതിരെ ചുമത്തിയിരുന്ന എല്ലാ പ്രധാന വകുപ്പുകളും തെളിഞ്ഞിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad