Type Here to Get Search Results !

Bottom Ad

സ്വവര്‍ഗാനുരാഗിയാണെന്നാരോപിച്ച് പെണ്‍കുട്ടിക്ക് ക്രൂര മർദ്ദനം


ബംഗ്ളൂരു: സ്വവര്‍ഗാനുരാഗിയാണെന്ന് ആരോപിച്ച്‌ ബംഗ്ളൂരിലെ കോണ്‍വെന്റ് ഹോസ്റ്റലില്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച്‌ കണ്ണില്‍ മുളക്പൊടി ഇട്ടു. പെണ്‍കുട്ടിയുടെ റൂമില്‍ ഉള്ള മറ്റ് കുട്ടികളും ഹോസ്റ്റല്‍ വാര്‍ഡനും ചേര്‍ന്നാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാനായി വായില്‍ തുണിതിരുകി മര്‍ദ്ദിച്ചതായി പെണ്‍കുട്ടി പറഞ്ഞു.

പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ നിന്നും മര്‍ദ്ദിക്കുന്ന വിവരം സുഹൃത്തുക്കള്‍ വീട്ടില്‍ വിളിച്ചു പറഞ്ഞപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്. ഹോസ്റ്റലില്‍ നിന്നും ഭീഷണിപ്പെടുത്തുന്നതിനാല്‍ പീഡന വിവരം പെണ്‍കുട്ടി പുറത്താരോടും പറഞ്ഞിരുന്നില്ല.

മണിപ്പൂര്‍ സ്വദേശിയായ പതിനഞ്ച് വയസുകാരിയായ പെണ്‍കുട്ടി ഈ അധ്യായന വര്‍ഷമാണ് ഹോസ്റ്റലില്‍ എത്തിയത്. കുറച്ച്‌ ദിവസങ്ങള്‍ക്കു മുന്‍പ് റൂമില്‍ ഉണ്ടായിരുന്നു പെണ്‍കുട്ടിയുമായി ചെറിയ തോതില്‍ വഴക്കുണ്ടായിരുന്നു. ഇതാണ് പ്രശ്ങ്ങളുടെ തുടക്കം. എന്നാല്‍ അടുത്ത ദിവസം പെണ്‍കുട്ടി വീണ്ടും വഴക്കിട്ടു. തുടര്‍ന്ന് അവര്‍ മര്‍ദ്ദിക്കാന്‍ തുടങ്ങി. എന്നാല്‍ ഈ സമയം വാര്‍ഡനായ സിസ്റ്റര്‍ റൂമില്‍ എത്തി. സിസ്റ്റര്‍ എന്നെ സഹായിക്കുമെന്നാണ് കരുതിയത്. എന്നാല്‍ അവരുടെ കൂടെ ചേര്‍ന്ന് അവരും മര്‍ദ്ദിച്ചതായി പെണ്‍കുട്ടി പറയുന്നു.

മര്‍ദ്ദനത്തിന് ശേഷം ബലമായി പിടിച്ചുവെച്ച്‌ കണ്ണില്‍ മുളക്പൊടി ഇട്ടുവെന്നും വെള്ളം പോലും കുടിക്കാന്‍ അനുവദിച്ചില്ലെന്നും പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ഹോസ്റ്റലില്‍ ഉള്ള ഒരു പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ചതിനാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചതെന്ന് സിസ്റ്റര്‍ പറഞ്ഞതായി വീട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ മാപ്പ് പറയാന്‍ പെണ്‍കുട്ടി തയ്യാറായിരുന്നില്ല. അതിനാലാണ് എല്ലാവരും ചേര്‍ന്ന് മര്‍ദ്ദിച്ചതെന്നും സിസ്റ്റര്‍ പറഞ്ഞതായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞു.


Post a Comment

0 Comments

Top Post Ad

Below Post Ad