അബൂദാബി : (www.evisionnews.co)കഴിഞ്ഞ കുറച്ച് നാളുകളായി മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ മാത്രം വാറണ്ട് പ്രതികൾക്ക് വേണ്ടി നടത്തുന്ന പാതിരാ തിരച്ചിലും അസി എന്ന പ്രവാസി ചെറുപ്പക്കാരനെ അകാരണമായി അറസ്റ്റ് ചെയ്ത് കള്ളക്കേസും ഉണ്ടാക്കി മൂന്നാംമുറ നടത്തി ഭീകര താണ്ഡവമാടിയ ഹൊസ്ദുർഗ് പോലീസി ന്റേത് കിരാത നടപടിയാണെന്ന് അബൂദാബി കാഞ്ഞങ്ങാട് മുനിസിപ്പൽ കെഎംസിസി. മുസ്ലിം ലീഗിന് ശക്തിയുള്ള ബല്ലാ കടപ്പുറം, മീനപ്പീസ്, ആവിയിൽ, കല്ലൂരാവി, ആറങ്ങാടി തുടങ്ങിയ സ്ഥലങ്ങളിൽ ആണുങ്ങൾ ഇല്ലാത്ത വീടുകളിൽ പാതിരാത്രികളിൽ വനിതാ പോലീസിന്റെ സഹായം ഇല്ലാതെ വീട് സേർച്ച് ചെയ്യലും സ്ത്രീകളെ അപമാനിക്കുകയും ചെയ്യുന്ന ഹൊസ്ദുർഗ് പോലീസ് ആരുടെ അച്ചാരം വാങ്ങിയാണ് നടത്തുന്നതെന്ന് വ്യകതമാക്കണം.
അസി എന്ന കെഎംസിസിയുടെയും മുസ്ലിം ലീഗിന്റെയും കരുത്തുറ്റ പ്രവർത്തകനെ കള്ള കേസിൽ കുടുക്കിയാൽ മുസ്ലിം ലീഗിനെ തകർക്കാമെന്ന വ്യാമോഹം ആർക്കും വേണ്ടെന്നും അബൂദാബി കാഞ്ഞങ്ങാട് മുനിസിപ്പൽ കെഎംസിസി അറിയിച്ചു.
Post a Comment
0 Comments