കാഞ്ഞങ്ങാട്: (www.evisionnews.co)പനയാല്‍ കാട്ടിയടുക്കത്തെ ദേവകിയെ കൊലപ്പെടുത്തിയ കേസില്‍ പുരോഗതിയില്ലാതെ ക്രൈംബ്രാഞ്ച് അന്വേഷണം .ഒരു വര്‍ഷമാകാറായിട്ടും പ്രതികളെ കണ്ടെത്താന്‍ സാധിക്കാത്തത് വൻ വിമർശങ്ങൾക്കാണ് വഴി വെക്കുന്നത്. പ്രതികളെ പിടികൂടാന്‍ കഴിയാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിന് രംഗത്തിറങ്ങാന്‍ തീരുമാനിച്ചു.ജനുവരി 12ന് പെരിയാട്ടടുക്കത്ത് സത്യാഗ്രഹം നടത്താനാണ് തീരുമാനം. വീട്ടില്‍ തനിച്ച് താമസിക്കുന്ന ദേവകി കഴിഞ്ഞ ജനുവരി 12നാണ് കൊല്ലപ്പെട്ടത്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസില്‍ പ്രതികളെക്കുറിച്ച് യാതൊരു തുമ്പും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ചിന് വിട്ടത്.എന്നാല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി യു.പ്രേമന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി മൂന്നുമാസമായിട്ടും പ്രതികളെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല.ഈ സാഹചര്യത്തിലാണ് ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചത്. 12ന് 9.30മുതല്‍ 5.30 വരെയാണ് സത്യാഗ്രഹം.
Post a Comment
0 Comments