Type Here to Get Search Results !

Bottom Ad

സ്നേഹാലയത്തിലെ അന്തേവാസികൾക്ക് ഭക്ഷണമൊരുക്കി, മാണിക്കോത്ത് പി.കെ.ഫാമിലിയും,ജനകീയശബ്ദം-കാഞ്ഞങ്ങാട് വാട്ട്‌സ്ആപ്പ് കൂട്ടായ്മായും

കാഞ്ഞങ്ങാട് : (www.evisionnew.co)കഴിഞ്ഞ ഇരുപത് വർഷത്തോളമായി അമ്പലത്തറ മൂന്നാം മൈലിൽ സമൂഹത്തിൽ നിന്ന് ഒറ്റപെടുത്തിയവർക്കും പരസഹായം ഇല്ലാതെ ജീവിതത്തെ മുന്നോട്ട് നയിക്കാൻ കഴിയാത്ത അശരണരായവർക്കും ഭക്ഷണവും ചികിത്സയുമൊരുക്കി പ്രവർത്തിക്കുന്ന സ്ഥാപനമാണ് സ്നേഹാലയം.  ഏകദേശം നൂറ്റി എഴുപതിനടുത്ത് അന്തേവാസികൾ സ്നേഹാലയത്തിന്‍റെ കാരുണ്യത്തിൽ അവിടെ കഴിഞ്ഞ് പോരുന്നു. പൊതു സമൂഹത്തിലെ  കാരുണ്യദായകരിൽ നിന്ന് സംഭാവന കളും മറ്റും സ്വീകരിച്ചുമാണ് സ്ഥാപനത്തിന്‍റെ ദൈനംദിന ചിലവുകൾ നടത്തി കൊണ്ട് പോകുന്നത് എന്ന് സ്ഥാനപത്തിന്‍റെ പ്രവർത്തകർ പറയുന്നു.



മാണിക്കോത്ത് പി.കെ.ഫാമിലിയും കാഞ്ഞങ്ങാട്ടെ സജീവ ജനശബ്ദമായി മാറികൊണ്ടിരിക്കുന്ന ജനകീയശബ്ദം-കാഞ്ഞങ്ങാട് വാട്ട്സ്ആപ്പ് കൂട്ടായ്മയും സംയുക്തമായി ചേർന്നാണ് സ്നേഹാലയത്തിലെ അന്തേവാസികൾക്കും അതിന്റെ  പ്രവർത്തകർക്കും ഒരു നേരത്തെ  ഭക്ഷണമൊരുക്കി കാരുണ്യത്തിന്റെ സഹജീവി സനേഹത്തിന്റെ ഉദാത്തമായ മാതൃകയായിരിക്കുന്നത്.



എകദേശം ഒരു വർഷം മുമ്പ് ജനോപകാരപ്രദമായ പൊതു ഇടപെടലുകളും നടത്തുന്നതിലേക്കായി കാഞ്ഞങ്ങാട്ടെയും പരിസര പ്രദേശങ്ങളിലെയും ആൾക്കാരെ ഉൾകൊള്ളിച്ച് കൊണ്ട് ആരംഭിച്ച ജനകീയശബ്ദം - കാഞ്ഞങ്ങാട് വാട്ട്സ്ആപ്പ് കൂട്ടായ്മായും , അതെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ സജീവ സാന്നിധ്യവും നിരവധി ജീവകാരുണ്യ സഹായ ഹസ്ത മേഖലകളിലും സാമൂഹ്യ സാംസ്കാരിക പൊതു രംഗത്തും നിറഞ്ഞ് നിൽക്കുന്ന മഡിയൻ ബ്രാഞ്ച് സിപിഐ യുടെ സെക്രട്ടറി കൂടിയായ പി.കെ.അസീസും സംയുക്തമായി ചേർന്നിട്ടാണ് സഹജീവി സ്നേഹത്തിന്റെ ഉദാത്തമായ മാതൃകയാകുന്ന രീതിയിൽ സുമനസ്കരായ മറ്റുള്ളവർക്ക് കൂടി പ്രചോദനമാകുന്ന രീതിയിൽ സ്നേഹാലയത്തിലെ  അന്തേവാസികൾക്ക് ഒരു നേരത്തെ ഭക്ഷണമൊരുക്കിയത്. 



അവിടത്തെ ആരോരുമില്ലാത്ത മാനസിക പിരിമുറക്കം അനുഭവിക്കുന്ന നിലാരംബരായ അന്തേവാസികൾക്ക് അവരുടെ ഏറ്റവും ഇഷ്ടപെട്ട ഭക്ഷണം തന്നെയാണ് കൂട്ടായ്മ ഒരുക്കി കൊടുത്തത്.



മാണിക്കോത്ത് പികെ ഫാമിലിയെ പ്രതിനിധീകരിച്ച് മാണിക്കോത്ത് മഡിയൻ പ്രദേശത്തെ പൊതുസമ്മതനായ പൊതു പ്രവർത്തകൻ പികെ അസീസ്, എം.സി.അബ്ദുൾ റഹിമാൻ , റോളാഖാൻ ഹനീഫാ കാഞ്ഞങ്ങാടിന്റെ പൊതുശബ്ദമായി മാറിയ ജനകീയശബ്ദം വാട്ട്സ്ആപ്പ് കൂട്ടായ്മയെ പ്രതിനിധീകരിച്ച് ജാഫർ കാഞ്ഞിരായിൽ , ഷൈമോൻ മാത്യു എന്നിവർ ഈ പുണ്യ പ്രവർത്തിയിൽ സജീവമായി പങ്ക് ചേർന്നു. പ്രവാചക തിരുപ്പിറവിയുമായി ബന്ധപ്പെട്ടാണ് സഹജീവി സ്നേഹത്തിലൂന്നി ഏറ്റവും വലിയ ദാനമായ അന്നദാനം തന്നെ ഒരുക്കിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad