മാനന്തവാടി:(www.evisionnews.co) ഗെയിൽ വാതക പൈപ്പ് ലൈൻ സമരത്തിനെതിരായ പ്രസ്താവനയിൽ പ്രവാചക നിന്ദ നടത്തിയ സിപിഎം മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തിൽ നിന്നു മാറണമെന്ന സിപിഎമ്മിന്റെ അഭിപ്രായം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?. ഇത്തരം പ്രസ്താവനയിറക്കിയ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി പിരിച്ചുവിടാൻ സംസ്ഥാന നേതൃത്വം തയാറാകണം.
ചർച്ച പൊളിക്കാനും ജനകീയ സമരത്തെ ഒതുക്കാനും മുഖ്യമന്ത്രി തന്നെ ശ്രമിക്കുകയാണ്. നന്ദിഗ്രാം ആവർത്തിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പിണറായി വിജയൻ ബുദ്ധദേവ് ഭട്ടാചാര്യ ആകരുത്. തോമസ് ചാണ്ടിക്ക് ഇനി ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ല. ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുള്ളതിനാലാണ് ലാവ്‌ലിൻ കേസിൽ സിബിഐ അപ്പീൽ പോകാത്തത്. ഇവിടെ ബിജെപിക്കാർ എന്തു രാജ്യദ്രോഹം ചെയ്താലും കേസ്സെടുക്കാത്തതും ഇതുകൊണ്ടാണന്നും ചെന്നിത്തല ആരോപിച്ചു.
Post a Comment
0 Comments