കാഞ്ഞങ്ങാട്:(www.evisionnews.co)കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ ലീഗ് - സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.സംഭവത്തിൽ മൂന്നുപേര്‍ക്ക് പരിക്ക്. അക്രമത്തില്‍ ലീഗ് പ്രവര്‍ത്തകന്റെ തോളെല്ല് പൊട്ടി..നബിദിനത്തോടനുബന്ധിച്ച് തെക്കേപുറം ജസ്റ്റ് ബേക്കറി മുന്നില്‍ തോരണങ്ങള്‍ കെട്ടുകയായിരുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അജ്മലിനെ ഡിവൈഎഫ്‌ഐ സംഘം മര്‍ദ്ദിച്ചു. കൂടാതെ തോരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.തോളെല്ലിന് പരിക്കേറ്റ അജ്മല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ വിവേക്, നിഥിന്‍, പ്രസാദ്, ശരത്ത്, ഉണ്ണി, മനോജ്, ദിലീപ്, അരുണ്‍, ഗോകുല്‍ എന്നിവരാണ് അക്രമിച്ചതെന്ന് അജ്മലിന്റെ പരാതിയില്‍ പറയുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും എബിസി കോര്‍പ്പറേഷനിലെ ഗോഡൗണ്‍ കീപ്പറുമായ വിവേകിന് ബ്ലേഡ് കൊണ്ടുള്ള മുറിവേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഡിവൈഎഫ്‌ഐയുടെ ചുവരെഴുത്ത് നശിപ്പിക്കുന്നത് ചോദ്യം ചെയ്തപ്പോള്‍ ലീഗ് പ്രവര്‍ത്തകരായ മുഹ് യുദ്ദിന്‍, അജ്മല്‍, നിയാസ്, ബദറുദ്ദീന്‍, മുഹമ്മദ് അനസ്, മുബാഷ് തുടങ്ങി പന്ത്രണ്ടോളം പേര്‍ചേര്‍ന്ന് അക്രമിക്കുകയായിരുന്നുവെന്ന് വിവേക് നൽകിയ പരാതിയിൽ പറയുന്നു.സംഭവത്തിൽ ഇരു വിഭാഗങ്ങളുടെയും പരാതിയിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു.
Post a Comment
0 Comments