കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ് ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ ദുബായിലേക്ക്. അമ്മയ്‌ക്കൊപ്പമാണു യാത്ര. നാലുദിവസം വിദേശത്തു തങ്ങാനായി ആറുദിവസത്തേക്കു പാസ്‌പോര്‍ട്ട് വിട്ടുനല്‍കാനാണു ഹൈക്കോടതി നിര്‍ദേശിച്ചത്. ഇതുപ്രകാരം കഴിഞ്ഞ ദിവസം അങ്കമാലി കോടതിയില്‍ എത്തി ദിലീപ് പാസ്‌പോര്‍ട്ട് വാങ്ങിയിരുന്നു.
നടിയെ ആക്രമിച്ച കേസിലെ മുഖ്യതെളിവായ മൊബൈല്‍ ഫോണ്‍ വിദേശത്തേക്കു കടത്തിയെന്നു പൊലീസിനു സംശയമുണ്ട്. അതുകൊണ്ടു തന്നെ ദിലീപിന്റെ വിദേശയാത്രയെയും സംശയത്തോടെയാണു പൊലീസ് കാണുന്നത്. 'ദേ പുട്ട്' റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനായാണു ദുബായ് യാത്ര എന്നാണു ദിലീപ് പറയുന്നത്.
Post a Comment
0 Comments