കാസര്‍കോട്:(www.evisionnews.co)ബന്ധുക്കളുടെ എതിർപ്പ് വിലപ്പോയില്ല.കമിതാക്കൾക്ക്
കാസർകോട് പോലീസ് സ്റ്റേഷൻ വിവാഹ വേദിയായി. കൊല്ലങ്കാനത്തെ കൂലിപ്പണിക്കാരനായ ബാലകൃഷ്ണനും (28) ലാബ്‌ടെക്‌നീഷ്യന്‍ വിദ്യാര്‍ത്ഥിനിയായ നിവേദിത (20)യ്ക്കുമാണ് കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ വിവാഹവേദിയായത്. രണ്ടര വര്‍ഷമായി പ്രണയത്തിലായിരുന്ന ഇരുവരും വിവാഹത്തിനായി വീട്ടുകാരെ സമീപിച്ചെങ്കിലും ബന്ധുക്കളില്‍ ചിലര്‍ക്ക് വിവാഹത്തിന് താത്പര്യമുണ്ടായിരുന്നില്ല. ഇതേതുടർന്ന് കാസര്‍കോട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാനെത്തി ഇരുവരും.എന്നാല്‍ അവിടെ തിരക്കായതിനാല്‍ ഒരു മാസം കഴിഞ്ഞ് മാത്രമേ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയുള്ളൂവെന്ന് അറിഞ്ഞതോടെയാണ് ഇരുവരും പോലീസ് സ്‌റ്റേഷനിലെത്തി തങ്ങളുടെ വിവാഹം നടത്താന്‍ സൗകര്യമുണ്ടാക്കിത്തരണമെന്ന് പോലീസിനോട് പറയുകയായിരുന്നു. ഇതോടെ പോലീസ് സാന്നിധ്യത്തില്‍ ബാലകൃഷ്ണന്‍ നിവേദിതയുടെ കഴുത്തില്‍ താലികെട്ടുകയായിരുന്നു. ഇതോടെ സ്റ്റേഷൻ വിവാഹവേദിയായി മാറി.മധുരവിതരണവും ഉണ്ടായിരുന്നു.
Post a Comment
0 Comments