Type Here to Get Search Results !

Bottom Ad

സി പിഎം പരസ്യമായി പോപ്പുലര്‍ ഫ്രണ്ടുമായി കൊക്കോര്‍ക്കുന്നു;പി.കെ.കൃഷ്ണദാസ്


കാസര്‍കോട്: (www.evisionnews.co)സംസ്ഥാനത്ത് മാര്‍കിസ്റ്റു പാര്‍ട്ടി പരസ്യമായി ജിഹാദി ഭീകര പ്രസ്ഥാനമെന്നറിയപ്പെടുന്ന പോപ്പുലര്‍ ഫ്രണ്ടുമായി കൊക്കോര്‍ക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. ബിജെപി ജില്ലാ കമ്മറ്റിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദഹം. ആഗോളതലത്തില്‍ ഭാരതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പാക്കിസ്ഥാന്‍, ചൈന അവിശുദ്ധസഖ്യത്തിന്റെ പിന്തുണയിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തിക്കുന്നത്. ജിഹാദി ഭീകരരുടെ ഹബ്ബായി സംസ്ഥാനം മാറിയിരിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടിന് മതേതരത്വ മുഖം നല്‍കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണന്‍ ശ്രമിക്കുന്നത്. ജിഹാദി ഭീകരതയില്ലെന്ന് പറഞ്ഞ കോടിയേരിക്ക് തന്നെ പിന്നീട് തിരുത്തി പറയേണ്ടി വന്നു.
ജനരക്ഷായാത്രയില്‍ ബിജെപിക്ക് ലഭിച്ച ജനപിന്തുണ കണ്ട് കേരളത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് നേതൃത്വങ്ങള്‍ നടത്തിയ യാത്രകള്‍ ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. കോടിയേരി നടത്തിയ യാത്ര ജനങ്ങളറിഞ്ഞത് കള്ളപ്പണക്കാരന്റെ കാറില്‍ സിപിഎം സംസ്ഥാന സെക്രട്ടറി സഞ്ചരിച്ചതോടു കൂടിയാണ്. അതിനാല്‍ തൊഴിലാളി മഹത്വത്തെ കുറിച്ച് പറയാനുള്ള ധാര്‍മ്മികാവകാശം സിപിഎമ്മിന് നഷ്ടമായി. യുഡിഎഫ് നടത്തുന്ന യാത്രയില്‍ കളങ്കിതരായവരെയൊഴിവാക്കുമെന്ന വി.ഡി.സതീശന്റെ പ്രസ്ഥാവന 9 ന് നടക്കുന്ന പ്രത്രേക നിമയസഭാ സമ്മേളനത്തില്‍ പുറത്ത് വിടുന്ന സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടോടുകൂടി മുഴുവന്‍ കോണ്‍ഗ്രസ്സ് നേതാക്കളും യാത്രയില്‍ നിന്ന പുറത്തു പോകേണ്ട അവസ്ഥയാണുണ്ടാകുന്നതെന്ന് കൃഷ്ണദാസ് പറഞ്ഞു.
യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍, ഉത്തരമേഖലാ സംഘടനാ സെക്രട്ടറി കു.വെ.സുരേഷ്, ജില്ലാ ജനറല്‍ എ.വേലായുധന്‍, സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ ബളാല്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad