ബദിയഡുക്ക: (www.evisionnews.co)മണല്‍ ലോറി തട്ടി കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെട്ട കേസില്‍ രണ്ടു പേരെ കൂടി ഡിവൈ എസ് പി യുടെ സ്പെഷ്യല്‍ സ്‌ക്വാഡും ബദിയഡുക്ക പൊലീസും ചേര്‍ന്ന് അറസ്റ്റു ചെയ്തു.
മംഗല്‍പ്പാടി, കൃഷ്ണ നഗറിലെ ശ്രീജിത്ത് (24), കുഞ്ചത്തൂര്‍ പദവിലെ അശ്വത് (24) എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയായ പെര്‍ള സ്വദേശിയെ തിരയുന്നു. നേരത്തെ അറസ്റ്റിലായ ബേള, ചൗക്കാറിലെ അക്ഷയ് (24), കുഞ്ചത്തൂരിലെ സന്ദേശ് (24) എന്നിവര്‍ റിമാന്റിലാണ്. ഇക്കഴിഞ്ഞ സെപ്തംബര്‍ 12ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. മണല്‍ കടത്തി വരികയായിരുന്ന ലോറിയെ നീര്‍ച്ചാലിനു സമീപത്തു വച്ചു തടഞ്ഞു നിര്‍ത്തികൊണ്ടുപോയി ബേള, കാര്‍ഗിലില്‍ നിര്‍ത്തിയിടുകയും പിന്നീട് വിട്ടയക്കാന്‍ 60,000രൂപ ആവശ്യപ്പെട്ടുവെന്നുമാണ് കേസ്.പെര്‍ള സ്വദേശിക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
Post a Comment
0 Comments