തിരുവനന്തപുരം:(www.evisionnews.co) മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയതിലെ വിവാദത്തിൽ വിശദീകരണം തേടുമെന്ന് സിപിഎം. മാധ്യമങ്ങളിൽ വന്ന വാർത്ത ശരിയാണോ എന്ന് കടകംപള്ളി പറയട്ടെയെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. വൈരുധ്യാത്മക ഭൗതികവാദത്തിൽ വിശ്വസിക്കുന്നവർക്കു യോജിച്ച നടപടിയല്ല മന്ത്രിയുടേതെന്നു സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി.ഗോവിന്ദനും അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം വിളപ്പിൽ ഇഎംഎസ് അക്കാദമിയിൽ വനിതാപഠന ക്ലാസിലായിരുന്നു കടകംപള്ളിക്കെതിരായി എം.വി.ഗോവിന്ദന്റെ പരാമർശം. പ്രതിനിധികളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായാണു കടകംപള്ളിയുടെ സമീപനം തെറ്റായെന്നു ഗോവിന്ദൻ പറഞ്ഞത്. വൈരുധ്യാത്മക ഭൗതികവാദത്തിൽ വിശ്വസിക്കുന്ന പാർട്ടിയാണു സിപിഎം. ക്ഷേത്രങ്ങളിൽ വഴിപാടു സമർപ്പിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഇതിനു വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുപിന്നാലെയാണു മന്ത്രിയോടു വിശദീകരണം തേടുമെന്നു കോടിയേരിയും വ്യക്തമാക്കിയത്.
Post a Comment
0 Comments