Type Here to Get Search Results !

Bottom Ad

പീഡിപ്പിച്ച ശേഷം 20 യുവതികളെ സയനൈഡ് ഗുളിക നല്‍കി കൊന്ന അധ്യാപകന് ജീവപര്യന്തം


മംഗളൂരു: (www.evisionnews,co) കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെയും ദക്ഷിണ കാനറയിലെയും ഇരുപത് യുവതികളെ ലൈംഗീകമായി പീഡിപ്പിച്ച ശേഷം സയനൈഡ് ഗുളിക നല്‍കി കൊലപ്പെടുത്തിയ കായികാധ്യാപകനെ ജീവപര്യന്തം തടവിനും 26,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കേരള, കര്‍ണ്ണാടക അതിര്‍ത്തിയിലെ കന്യാന സ്വദേശിയും കര്‍ണ്ണാടകയിലെ സ്‌കൂളില്‍ കായികാധ്യാപകനുമായ മോഹന്‍കുമാറി(50)നെയാണ് മംഗ്ളൂരു സെഷന്‍സ് കോടതി ശിക്ഷിച്ചത്. പുത്തൂര്‍ സ്വദേശിനിയായ 22 കാരിയെ മടിക്കേരിയിലെ ലോഡ്ജില്‍ വെച്ച് പീഡിപ്പിക്കുകയും സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കുകയും ചെയ്ത ശേഷം സയനൈഡ് ഗുളിക നല്‍കി കൊലപ്പെടുത്തിയെന്നുമാണ് കേസ്. മടിക്കേരി ബസ്സ്റ്റാന്റിലെ ശുചിമുറിയിലാണ് യുവതിയുടെ മൃതദേഹം കാണപ്പെട്ടത്.
പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നല്‍കിയും ഇത്തരത്തില്‍ 20 യുവതികളെ മോഹന്‍കുമാര്‍ കൊലപ്പെടുത്തിയിരുന്നു. 2004 നും 2009 നും ഇടയിലായിരുന്നു കൊലപാതകങ്ങള്‍ നടന്നത്. 20 കേസുകളില്‍ നാലെണ്ണത്തിന്റെ വിചാരണ ഇതിനകം പൂര്‍ത്തിയാവുകയും ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. 16 കേസുകള്‍ വിചാരണയിലാണ്. നേരത്തെ വിധി പറഞ്ഞ ഒരു കേസില്‍ വധശിക്ഷ നല്‍കിയിരുന്നു. പുത്തൂര്‍, സുള്ള്യ, മടിക്കേരി, മംഗ്ളൂരു എന്നിവിടങ്ങളിലെ ബസ്സ്റ്റാന്റുകളിലെ ശുചിമുറികളിലാണ് യുവതികളെ മരിച്ച നിലയില്‍ കാണപ്പെട്ടിരുന്നത്. ആത്മഹത്യയെന്ന നിലയില്‍ ആണ് പൊലീസ് ആദ്യം കേസ് കൈകാര്യം ചെയ്തിരുന്നത്.
എന്നാല്‍ സമാന രീതിയില്‍ 20 യുവതികള്‍ മരണപ്പെട്ടതോടെ കര്‍ണ്ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിയപ്പോഴാണ് മോഹന്‍കുമാറിന്റെ ക്രൂര കൃത്യങ്ങളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.
ഭാര്യയും മക്കളും ഉള്ള മഹോന്‍കുമാര്‍ വിവാഹ അന്വേഷണത്തിനെന്ന വ്യാജേനയാണ് യുവതികളുടെ വീട്ടില്‍ എത്തിയിരുന്നത്. അതുവഴി പരിചയപ്പെട്ട യുവതികളെ പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നല്‍കിയുമാണ് വിവിധ സ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നത്. പിന്നീട് ലോഡ്ജില്‍ മുറിയെടുത്ത ശേഷം ലൈംഗീകമായി പീഡിപ്പിക്കുകയും സ്വര്‍ണ്ണമടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ കൈക്കലാക്കുകയുമായിരുന്നു രീതി. ലോഡ്ജ് വിട്ടശേഷം ബസ്സ്റ്റാന്റുകളിലെത്തി, ഗര്‍ഭം ധരിക്കാതിരിക്കാനുള്ള ഗുളികയെന്ന വ്യാജേനയാണ് സയനൈഡ് ഗുളികകള്‍ നല്‍കിയിരുന്നത്. യുവതി കക്കൂസിനകത്ത് കയറുന്ന നിമിഷം മോഹന്‍കുമാര്‍ സ്ഥലത്ത് നിന്നും മുങ്ങുകയായിരുന്നു. ഒന്നിന് പുറകെ 20 യുവതികള്‍ സമാന രീതിയില്‍ മരണപ്പെട്ടതോടെയാണ് മോഹന്‍കുമാറിന്റെ കൈകളില്‍ വിലങ്ങ് വീണത്

Post a Comment

0 Comments

Top Post Ad

Below Post Ad