ആലുവ: (www.evisionnews.co)നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാക്കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. റിമാൻഡിലായി 60 ദിവസം കഴിഞ്ഞ സാഹചര്യത്തില്‍ സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് അപേക്ഷ. ഗൂഢാലോചനയെന്ന ആരോപണം മാത്രമാണു തനിക്കെതിരെയുള്ളതെന്നും നടിയുടെ നഗ്നചിത്രമെടുക്കാന്‍ പറഞ്ഞെന്നു മാത്രമാണു തനിക്കെതിരെയുള്ള കേസെന്നും ജാമ്യാപേക്ഷയിൽ ദിലീപ് പറയുന്നു. ഹര്‍ജി കോടതി ശനിയാഴ്ച പരിഗണിക്കും.
ഹൈക്കോടതി രണ്ടുതവണ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് വിചാരണക്കോടതിയിൽ തന്നെ വീണ്ടും ജാമ്യാപേക്ഷ നൽകാൻ ദിലീപ് തയാറാകുന്നത്. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നില്ലെന്നു രാവിലെതന്നെ ദിലീപിന്റെ അഭിഭാഷകൻ അറിയിച്ചിരുന്നു. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും ദിലീപ് അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംവിധായകൻ നാദിർഷായുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണു ദിലീപിന്റെ ജാമ്യാപേക്ഷ സമർപ്പിക്കുന്നതു നീട്ടിവച്ചതെന്നായിരുന്നു കേട്ടിരുന്നത്. നാദിർഷായുടെ ജാമ്യഹർജി പരിഗണിക്കുമ്പോൾ കോടതിയുടെ നിലപാടെന്താണോ അതു ദിലീപിന്റെ ഹർജിയെയും സ്വാധീനിച്ചേക്കാമെന്ന വിലയിരുത്തലിലാണ് അഭിഭാഷകർ. അതിനാൽ തിങ്കളാഴ്ച കോടതിയുടെ നിലപാട് അറിഞ്ഞശേഷം മതി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നതെന്നാണു തീരുമാനം.
Post a Comment
0 Comments