കൊച്ചി:(www.evisionnews.co) ബാലവകാശ കമീഷൻ നിയമനത്തിൽ തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ നീക്കണമെന്ന മന്ത്രി കെ.കെ.ശൈലജയുടെ ആവശ്യം ഹൈകോടതി നിരസിച്ചു. നിയമനത്തിന്‍റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. സിംഗിള്‍ ബെഞ്ച് നടത്തിയത് ലളിതമായ വിമര്‍ശനമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.ക്രിമിനൽ കേസിൽ ഉൾപ്പെട്ടയാൾ എങ്ങനെ ബാലാവകാശ കമീഷനിൽ അംഗമായെന്ന് പറയുവാൻ മന്ത്രി ബാധ്യസ്ഥയാണെന്ന് ഹരജി പരിഗണിക്കവേ കോടതി നിരീക്ഷിച്ചു. ഉത്തരവാദിത്വത്തിൽ നിന്ന് മന്ത്രിക്ക് ഒഴിഞ്ഞു മാറാനാവില്ലെന്നും കോടതി വ്യക്തമാക്കി. കേസ് നാളെ വീണ്ടും പരിഗണിക്കും.നിയമനത്തിനുള്ള സമയപരിധി നീട്ടിയത് കൂടുതൽ അപേക്ഷകരെ ഉൾപ്പെടുത്തുന്നതിനു വേണ്ടിയാണെന്നും മന്ത്രി വാദിച്ചു. തന്‍റെ ഭാഗം കേൾക്കാതെയാണ് ഉത്തരവുണ്ടായതെന്നും വഴിവിട്ട ഒരിടപെടലും ഉണ്ടായിട്ടില്ലെന്നുമായിരുന്നു കെ.കെ.ശൈലജയുടെ വാദം.
Post a Comment
0 Comments