തിരുവനന്തപുരം:(www.evisionnews.co) ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരെ പ്രാഥമികാന്വേഷണത്തിന് ലോകയുക്ത ഉത്തരവ്. ബാലാവകാശകമ്മീഷൻ നിയമനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അടുത്തമാസം 16 മന്ത്രി ഹാജരാകണമെന്നും ലോകായുക്ത ആവശ്യപ്പെട്ടു. മന്ത്രിക്കെതിരായ പരാതിയിൽ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് ലോകായുക്ത അറിയിച്ചു.സാമൂഹിക സുരക്ഷാമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുടെ നിയമനത്തിലും സുതാര്യതയില്ലെന്ന് കാണിച്ച് ശൈലജക്ക് ലോകായുക്ത നോട്ടീസും നൽകിയിട്ടുണ്ട്.ബാലാവകാശ കമീഷനിൽ റിസർച് സ്കോളറെ തഴഞ്ഞ് ഇരുപതിലേറെ കേസുകളിൽ പ്രതിയായ ആളെ നിയമിച്ചിനെതിരെയാണ് ചെന്നിത്തല പരാതി നൽകിയത്. നേരത്തെ, അധികാരം ദുർവിനിയോഗം ചെയ്താണ് നിയമനം നടത്തിയതെന്ന് പറഞ്ഞ കോടതി നിയമനം റദ്ദാക്കിയിരുന്നു. നിയമനത്തിൽ അപാകതയുണ്ടെന്നും കോടതി ചൂടണ്ടിക്കാട്ടിയിരുന്നു. കോടതി വിധിയിൽ ശൈലജക്കെതിരെ പരാമർശമുണ്ടായതിനാൽ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം നാലു ദിവസമായി ശക്തമായ പ്രതിഷേധം നടത്തുന്നുമുണ്ട്.അതിനിടെയാണ് മന്ത്രിക്കെതിരെ ലോകായുക്ത നോട്ടീസും അന്വേഷണവും വരുന്നത്.
Post a Comment
0 Comments