Type Here to Get Search Results !

Bottom Ad

ബീഹാറില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് മുസ്ലീങ്ങള്‍ക്ക് നേരെ ആക്രമണം; മര്‍ദനമേറ്റവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്


ചമ്പാരന്‍: (www.evisionnews.co)  ബിജെപി പിന്തുണയോടെ നിതീഷ് കൂമാര്‍ അധികാരത്തിലേറിയതിനു ശേഷം പശുവിന്റെ പേരില്‍ ബീഹാറില്‍ വീണ്ടും ഗോ രക്ഷകരുടെ അതിക്രമം. ചമ്പാരന്‍ ജില്ലയിലാണ് സംഭവം. വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ചാണ് മുസ്ലീം കുടുംബത്തെ ഗോ സംരംക്ഷണ സേനാ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. അക്രമികള്‍ക്ക് പകരം മര്‍ദനമേറ്റവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ധുര്‍മ്മ ജില്ലയിലെ മുഹമ്മദ് ഷഹാബുദ്ദീന്റെ വീടിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. പശുവിനെ കൊല്ലുന്നുവെന്നും ബീഫ് കഴിക്കുന്നും ആരോപിച്ചാണ് ഒരു സംഘം ആളുകള്‍ ഇവരുടെ വീടിനു നേരെ ആക്രമണം അഴിച്ചു വിട്ടത്. ഭാരത് മാതാ കി ജയ് എന്ന് വിളിച്ചെത്തിയ വിശ്വ ഹിന്ദു പ്രവര്‍ത്തകരടങ്ങിയ അക്രമി സംഘം വടികളുപയോഗിച്ച് ഇവരെ മര്‍ദക്കുകയായിരുന്നു. അമ്പത് പേരോളം അടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്.
സ്ഥലത്തെത്തിയ പൊലീസ് ആക്രമിക്കപ്പെട്ടവര്‍ക്കെതിരെ ഭൂരിപക്ഷ സമുദായത്തിന്റെ വികാരം വ്രണപെടുത്തിയെന്നാരോപിച്ച് കേസെടുത്തു. ഏഴു പേരെ അറസ്റ്റെ ചെയ്യ്തു. ഗോ രംക്ഷകര്‍ക്കെതിരെ കേസെടുക്കാത്തതിന് ആക്രമണമുണ്ടായതായി ആരും പരാതി നല്‍കിയിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad