Type Here to Get Search Results !

Bottom Ad

സിവില്‍ സര്‍വീസിലെ 'ഉരുക്കു വനിത' നളിനി നെറ്റോ 31നു പദവിയൊഴിയും


തിരുവനന്തപുരം കരുത്തുറ്റ തീരുമാനങ്ങളിലൂടെ സിവില്‍ സര്‍വീസിലെ 'ഉരുക്കു വനിതയെന്നു' പേരുകേട്ട നളിനി നെറ്റോ ഈ മാസം 31ന് ചീഫ് സെക്രട്ടറി സ്ഥാനമൊഴിയും. 1981 ബാച്ച് ഐഎഎസ് ഓഫിസറായ നളിനി നെറ്റോ ഏപ്രില്‍ രണ്ടിനാണ് സ്ഥാനമേറ്റത്. അതിനു മുന്‍പ് ആഭ്യന്തര സെക്രട്ടറിയായും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചുവരികയായിരുന്നു.

സര്‍വീസില്‍നിന്ന് വിരമിച്ചാലും സര്‍ക്കാരിന്റെ ഭാഗമായി തുടരണമെന്ന സന്ദേശമാണ് നളിനി നെറ്റോയ്ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഭരണത്തിലുള്ള അവരുടെ പരിചയം പ്രയോജനപ്പെടുത്താനാണു സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ദൈനംദിനകാര്യങ്ങളില്‍ മുഖ്യമന്ത്രിയെ സഹായിക്കാന്‍ ഇപ്പോള്‍ ഉപദേഷ്ടാക്കള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നളിനി നെറ്റോയുടെ സേവനം ഈ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുമോ എന്ന കാര്യവും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.

നളിനി നെറ്റോ കഴിഞ്ഞാല്‍ സീനിയറായ ഉദ്യോഗസ്ഥന്‍ 1982 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ കെ.എം. എബ്രഹാമാണ്. ഡിസംബര്‍ 31വരെയാണ് അദ്ദേഹത്തിന്റെ സേവന കാലാവധി. നിലവില്‍ ധനകാര്യ അഡീ. ചീഫ് സെക്രട്ടറിയാണ് കെ.എം.എബ്രാഹം. അമരേന്ദ്ര കുമാര്‍ ദുബെയും അരുണാ സുന്ദരരാജനുമാണ് സീനിയറായ മറ്റു രണ്ടു ഉദ്യോഗസ്ഥര്‍. 1982 ബാച്ച് ഉദ്യോഗസ്ഥരാണ് ഇരുവരും. അമരേന്ദ്ര കുമാര്‍ ദുബെ യൂത്ത് അഫയേഴ്സ് സെക്രട്ടറിയായി കേന്ദ്ര ഡപ്യൂട്ടേഷനിലാണ്. അരുണാ സുന്ദരരാജന്‍ കേന്ദ്ര ഡപ്യൂട്ടേഷനില്‍ കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫോ ടെക് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു.




സംസ്ഥാനത്തിന്റെ 42ാമത് ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന നളിനി നെറ്റോ നാലാമത്തെ വനിതാ ചീഫ് സെക്രട്ടറിയാണ്. 11 വര്‍ഷം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി പ്രവര്‍ത്തിച്ചു. ഗതാഗത സെക്രട്ടറിയായും ടൂറിസം ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad