Type Here to Get Search Results !

Bottom Ad

സ്‌കോളര്‍ഷിപ്പ് അക്കൗണ്ടിന് മിനിമം ബാലന്‍സ് പതിനായിരം രൂപ: പ്രതിഷേധവുമായി എം.എസ്.എഫ്


തൃക്കരിപ്പൂര്‍ (www.evisionnews.in): വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്‌കോളര്‍ഷിപ്പ് തുക എത്തുന്ന അക്കൗണ്ടുകള്‍ സേവിംഗ്‌സില്‍ നിന്ന് കറന്റ് അക്കൗണ്ടാക്കണമെന്നും മിനിമം ബാലന്‍സ് പതിനായിരം രൂപ നിലനിര്‍ത്തണമെന്നുമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിലപാട് പ്രതിഷേധാര്‍ഹാമാണെന്ന് എം.എസ്.എഫ് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. 

നേരത്തെ സ്‌കോളര്‍ഷിപ്പിനു വേണ്ടി മാത്രം എസ്.ബി.ടി ശാഖകളില്‍ സീറോ ബാലന്‍സ് അക്കൗണ്ടുകളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയത്. നിലവില്‍ അന്ധ, ബധിര, മറ്റു ശാരീരിക വൈകല്യങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും ഫീസുകളും വിദ്യാഭ്യാസ സ്ഥാപങ്ങളുടെ അക്കൗണ്ടിലേക്കാണ് എത്തുന്നത്. തുക പിന്‍വലിക്കാനെത്തുമ്പോള്‍ മിനിമം ബാലന്‍സ് പതിനായിരം രൂപ നിലനിര്‍ത്തണമെന്നാണ് ബാങ്ക് അധികൃതരുടെ നിലപാട്. സര്‍ക്കാര്‍ സ്‌കോളര്‍ഷിനു മാത്രമുള്ള അക്കൗണ്ടായതിനാല്‍ കോളജ് അധികൃതര്‍ ഈ തുക നിക്ഷേപിക്കാന്‍ തയാറായില്ലെങ്കില്‍ നിരവധി വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് വിതരണം താറുമാറാകും. ഇതിന് അധികാരികളുടെ ഭാഗത്ത് നിന്നും കൃത്യമായ നടപടി ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. 

മണ്ഡലം പ്രസിഡണ്ട് അസ്ഹറുദ്ദീന്‍ മണിയനോടി അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ഉളുവാര്‍ ഉദ്ഘാടനം ചെയ്തു. അസ്ലം ചന്തേര, സൈഫുദ്ദീന്‍ തങ്ങള്‍, മുഹമ്മദ് ബദ്‌റുദ്ദീന്‍, മര്‍സൂക്ക് റഹ്മാന്‍, ടി.വി കുഞ്ഞബ്ദുള്ള, ഷഹീര്‍ നീലേശ്വരം, മുഹമ്മദ് നബീല്‍, വി.പി അസ്ഹറുദ്ദീന്‍, ഷഹബാസ് വെള്ളാപ്പ്, ഫാസില്‍ ഫിറോസ്, അസ്ഹറുദ്ദീന്‍ ഒളവറ, എ.ജി മുസവ്വിര്‍, മുഹമ്മദ് നിബ്രാസ്, മുഹമ്മദ് റാഹില്‍, പി.പി.സി സുഹൈല്‍, സാബിത്ത്, അസ്ഹറുദ്ദീന്‍ പടന്ന, നിഷാദ് പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad