Type Here to Get Search Results !

Bottom Ad

പെട്രോള്‍ പമ്പുകളില്‍ കൃത്രിമം, 23 പേര്‍ അറസ്റ്റില്‍; കേരളത്തിലെ അവസ്ഥ ഇതിലും മോശമായിരിക്കുമെന്ന് നിഗമനം


ലഖ്നൗ: ഉത്തര്‍ പ്രദേശിലെ പെട്രോള്‍ പമ്പുകളില്‍ വ്യാപക തട്ടിപ്പ്. 23 പേരെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ പമ്പ് ഉടമകളും മാനേജര്‍മാരും സെയില്‍സ്മാന്‍മാരും ടെക്നീഷ്യന്‍മാരും ഉള്‍പ്പെടും. പെട്രോളിന്റെ ഒഴുക്ക് നിയന്ത്രിക്കുന്ന സിസ്റ്റത്തിലാണ് കൃത്രിമം കാണിച്ചിരിക്കുന്നത്. വളരെയെളുപ്പത്തില്‍ കൃത്രിമം കാണിക്കാന്‍ സാധിക്കുന്ന രീതിയിലായിരുന്നു സൗകര്യമൊരുക്കിയിരുന്നത്.

ഒരു ചിപ്പ് ഘടിപ്പിച്ചാണ് ഇത് സാധ്യമാകുന്നത്. വെറും 3000 രൂപയ്ക്ക് ലഭ്യമായ ഈ ചിപ്പുപയോഗിച്ച് കോടികളുടെ തട്ടിപ്പാണ് ഇവര്‍ നടത്തിയിരിക്കുന്നത്. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ഈ ചിപ്പ് പ്രവര്‍ത്തിപ്പിക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ 60 മില്ലി പെട്രോള്‍ ഓരോ ലിറ്ററിലും ലാഭിക്കാം. വലിയ അളവ് വ്യത്യാസമില്ലാത്തതിനാല്‍ തട്ടിപ്പ് പിടിക്കപ്പെടാനും സാധ്യത കുറവ്.

സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സാണ് റെയ്ഡിലൂടെ ഈ തട്ടിപ്പ് കണ്ടെത്തിയത്. 15 ലക്ഷം രൂപയോളം ഇതിലൂടെത്തന്നെ ഓരോ പമ്പും ഉപഭോക്താക്കളെ പറ്റിച്ചുണ്ടാക്കി. മറ്റ് സംസ്ഥാനങ്ങളിലും വൈകാതെ പരിശോധനയുണ്ടായേക്കും. ഈ ചിപ്പ് ഇന്ത്യയിലെ എല്ലാ പമ്പുകളിലും ഉപയോഗിക്കാന്‍ സാധിക്കുമെന്നതിനാല്‍ കേരളത്തിലുള്‍പ്പെടെ ഇനിയും ഒട്ടനവധി പമ്പുകള്‍ ഇത് ഉപയോഗിക്കുന്നുണ്ടാവും എന്നാണ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നിഗമനം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad