മടിക്കേരി (www.evisionnews.in): കുടകിലെ കാപ്പിത്തോട്ടത്തിൽ അതിക്രമിച്ച് കയറിയ കൊള്ള സംഗം തോട്ടം ഉടമയെ വീട്ടിൽ കെട്ടിയിട്ട് പണ്ടവും പണവും കവർന്നു. കൊള്ള സംഘത്തിലെ 3 പേരെ പോലീസ് പിടികൂടി. വ്യാഴാഴ്ച കുശാൽനഗറിലെ ഹൊസപട്ടണയിൽ രാവിലെ 8 മണിയോടെയാണ് സംഭവം.ഏതാണ്ട് 60 ലക്ഷത്തിന്റെ നഷ്ടമുണ്ട്. ആഭരണങ്ങളിൽ സ്വർണവും വജ്രവുമുണ്ട്. തിരനിറച്ച കൈ തോക്കും നഷ്ടപെട്ടിട്ടുണ്ട്.
തോട്ടം ഉടമ പട്ടേൽ ശിവകുമാറിനെയും ബന്ധുക്കളായ ഈശ്വരനെയും വിശ്വനാഥനെയും കെട്ടിയിട്ട് വായിൽ പ്ലാസ്റ്ററൊട്ടിച്ച് അലമാരയുടെ താക്കോൽ കൈകളാക്കിയാണ് കവർച്ച നടത്തിയത്. രണ്ട് ദിവസം മുമ്പ് ബാങ്കിൽ നിന്ന് കൊണ്ടുവന്ന ഒരു ലക്ഷത്തിന്റെ പുതിയ നോട്ടുകളും 6 ലക്ഷത്തിന്റെ പഴയ നോട്ടുകളും നഷ്ടപെട്ടവയിലുണ്ട്. ശിവകുമാറിന്റെ ഭാര്യയും മകളും മംഗളൂരുവിലെ വീട്ടിലാണ് താമസം. ബംഗളൂരുവിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടയിലാണ് കൊള്ളകാറായ 8 അംഗ സംഘം തോക്ക് ചൂണ്ടി വീട്ടിലേക്ക് തള്ളി കയറിയത്. വിവരമറിഞ്ഞു വന് പോലീസ് സംഘം സ്ഥലത്തെത്തി. അന്ന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
keywords:karnataka-madikkeri-robbery
Post a Comment
0 Comments