Type Here to Get Search Results !

Bottom Ad

ഐസ്‌ക്രീം കേസ് :കുഞ്ഞാലിക്കുട്ടിക്കെതിരായ വി.എസി ന്റെ ഹരജി തള്ളി

ന്യൂഡല്‍ഹി (www.evisionnews.in) : ഐസ്‌ക്രീം പെണ്‍വാണിഭക്കേസ്  അട്ടിമറിച്ചതിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ വിഎസിന് വിചാരണകോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതിനിടെ കേസ് അട്ടിമറിച്ചയാളാണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവെന്ന് വിഎസിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ വിഎസിന്റെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്നും കോടതി രാഷ്ട്രീയപോരിന് വേദിയാക്കരുതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

അതേസമയം കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണം എന്ന വിഎസിന്റെ ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. വിഎസിന്റെ ഹര്‍ജി രാഷ്ട്രീയപ്രേരിതമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍, ജസ്റ്റിസുമാരായ എ.എം.കാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങുന്ന ബെഞ്ച് ആണ് വിഎസിന്റെ ഹര്‍ജി പരിഗണിച്ചത്.
മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൗഫ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ വിന്‍സന്‍ എം.പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസ് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചതിന് വേണ്ടത്ര തെളിവുകള്‍ ഇല്ലെന്നായിരുന്നു വിന്‍സന്‍ എം പോളിന്റെ കണ്ടെത്തല്‍. എന്നാല്‍ ആരോപണ വിധേയരില്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ന്യായാധിപന്മാരും, മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസും, മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം.കെ.ദാമോദരനും ഉള്‍പ്പടെ ഉള്ള പ്രമുഖര്‍ ഉണ്ടെന്നും അതിനാല്‍ കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണം എന്നുമാണ് വിഎസ് ആവശ്യപ്പെട്ടത്.

വിഎസിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ശേഖര്‍ നാഫ്‌ഡേയും ആര്‍.സതീഷുമാണ് ഹാജരായത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കെ.കെ.വേണുഗോപാലും, സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ജി.പ്രകാശും ഹാജരായി.


keywords: Icecreem-parlor-case-kunhalikutty-vs
Tags

Post a Comment

0 Comments

Top Post Ad

Below Post Ad