Type Here to Get Search Results !

Bottom Ad

പോലീസ് മുക്കിയ സോളാര്‍ സിഡിയില്‍ നിറയെ അശ്ലീലം -ബിജു രാധാകൃഷ്ണന്‍

evisionnews

കോഴിക്കോട് (www.evisionnews.in): സോളാര്‍ കേസില്‍ മുഖ്യ തെളിവാകുമായിരുന്ന സിഡി മുക്കിയത് പോലീസാണെന്നും സിഡിയിലുണ്ടായത് സരിതയുമായുള്ള മുഖ്യമന്ത്രിയുടെ അശ്ലീല സംഭാഷണമാണെന്നും ബിജു രാധാകൃഷ്ണന്‍ കോഴിക്കോട്ടു മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കിയ 14 പേജുള്ള കത്തില്‍ ബിജു വെളിപ്പെടുത്തി. താന്‍ ജീവിച്ചിരുന്നാല്‍ മാര്‍ച്ച് 15നകം തെളിവുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും സോളാര്‍ കമ്മിഷനും കൈമാറുമെന്നും കത്തില്‍ അവകാശപ്പെടുന്നു. 

കത്തിലെ പ്രസക്തമായ മറ്റു ഭാഗങ്ങള്‍: സരിത അറസ്റ്റിലാകുന്നതിന് 20 ദിവസം മുമ്പാണ് ഈ സിഡി ലഭിച്ചത്. സരിതയുടെ ഏറ്റവും അടുത്ത അനുയായി എത്തിച്ചുതന്ന സിഡിയുടെ മൂന്നു കോപ്പി കൈവശമുണ്ടായിരുന്നു. ഇതില്‍ കോയമ്പത്തൂരില്‍ സൂക്ഷിച്ചിരുന്ന കോപ്പിയാണ് സോളാര്‍ കമ്മിഷന്‍ കണ്ടെത്താന്‍ ശ്രമിച്ചത്. കോയമ്പത്തൂരിലേക്കു പോകുന്ന വിവരം കമ്മിഷനില്‍ നിന്നു തന്നെയുള്ള സ്‌പെഷല്‍ ബ്രാഞ്ച് പോലീസുകാരന്‍ പെരുമ്പാവൂര്‍ ഡിവൈ.എസ്.പി ഹരികൃഷ്ണനെ ഫോണില്‍ അറിയിച്ചു. സരിതയുമായി ബന്ധപ്പെട്ട് ഡിവൈ.എസ്.പി. കോയമ്പത്തൂരിലെ തന്റെ ബന്ധുവീടിന്റെ വിലാസവും വിവരങ്ങളും ശേഖരിച്ചു. പാലക്കാട്ടു നിന്നുള്ള പോലീസ് സംഘം കമ്മിഷന്‍ എത്തുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് സിഡി അവിടെനിന്നു മാറ്റുകയായിരുന്നു. അന്നു കമ്മിഷനിലുണ്ടായിരുന്ന സ്‌പെഷല്‍ ബ്രാഞ്ച് പോലീസുകാരന്റെയും ഡിവൈ.എസ്.പി. ഹരികൃഷ്ണന്റെയും സരിതയുടെയും മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സെക്രട്ടറിമാരായ ശ്രീകുമാറിന്റെയും ആര്‍.കെ. ബാലകൃഷ്ണന്റെയും കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവിയുടെയും ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. 

മന്ത്രി എ.പി. അനില്‍കുമാര്‍, കെ.സി. വേണുഗോപാല്‍, ജോസ് കെ മാണി തുടങ്ങിയവരുമായി സരിതക്കുള്ള ശാരീരിക ബന്ധത്തിന്റെ ദൃശ്യങ്ങള്‍ സിഡിയില്‍ വ്യക്തമാണ്. മുഖ്യമന്ത്രിയുമായുള്ള ശാരീരിക ബന്ധത്തിന്റെ ദൃശ്യങ്ങളുണ്ടെന്നു താന്‍ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്ക് സരിതയുമായുള്ള ആഴത്തിലുള്ള ബന്ധം വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ അതിലുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബവുമായുള്ള അടുത്ത ബന്ധം സരിത സോളാര്‍ കമ്മിഷനിലെ രഹസ്യ വിചാരണയില്‍ സമ്മതിച്ചിട്ടുണ്ട്. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad