Type Here to Get Search Results !

Bottom Ad

ലൈംഗിക വിഷയങ്ങള്‍ സ്വകാര്യം: അടച്ചിട്ട മുറിയില്‍ പറയാം -സരിത


കൊച്ചി (www.evisionnews.in): സോളാര്‍ കേസില്‍ ഉന്നയിക്കപ്പെട്ട ലൈംഗിക ആരോപണങ്ങള്‍ തന്റെ സ്വകാര്യതയാണെന്നും അതേക്കുറിച്ച് പറയാന്‍ മാനസിക ബുദ്ധിമുട്ടുണ്ടെന്നും രാഹസ്യമായോ അടച്ചിട്ട കോടതിമുറിയിലോ ഈ കാര്യം തുറന്നു പറയാമെന്നും സരിത എസ് നായര്‍. സരിതയുടെ ഈ വെളിപ്പെടുത്തല്‍ വന്നതോടെ യു.ഡി.എഫ് രാഷ്ട്രീയ രംഗം ഒന്നുകൂടി നടുങ്ങുമെന്നും ആടിയുലയുമെന്നും വിലയിരുത്തപ്പെടുന്നു. സരിതയുടെ ഗ്രനേഡ് ആര്‍ക്കാണ് ഏല്‍ക്കുന്നതെന്ന് കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.

അതിനിടെ തിങ്കളാഴ്ച സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയ സരിത ബെന്നി ബഹനാനും പി.സി വിഷ്ണുനാഥും ലക്ഷങ്ങള്‍ വാങ്ങിയെന്ന് തുറന്നടിച്ചു. 

ബഹനാന് പാര്‍ട്ടി പ്രവര്‍ത്തക ഫണ്ടില്‍ 2011 നവംബറില്‍ അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരിക്കെ പി.സി വിഷ്ണുനാഥ് നയിച്ച മാനവിക യാത്രയ്ക്കിടെ അദ്ദേഹത്തിന് 2012 ഒക്ടോബറില്‍ പ്രവര്‍ത്തന ഫണ്ടായി ഒറ്റപ്പാലത്ത് കൊണ്ടുപോയി ഒരു ലക്ഷം രൂപ നേരിട്ട് നല്‍കി. ഒക്ടോബര്‍ ഒമ്പതിന് ഗസ്റ്റ് ഹൗസിലെത്തി ഒരു ലക്ഷം രൂപ കൂടി നല്‍കി. രസീതി നല്‍കാമെന്ന് പറഞ്ഞെങ്കിലും തന്നില്ലെന്നും സരിത പറഞ്ഞു. 

ഇത് കൂടാതെ നിരവധി രാഷ്ട്രീയ നേതാക്കളും ടീം സോളാറില്‍ നിന്നും പണം സ്വീകരിച്ചിട്ടുണ്ട്. തെളിവുകള്‍ വീണ്ടെടുക്കാനുള്ള നീക്കങ്ങള്‍ നടത്തുകയാണെന്നും സരിത കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയും ആര്യാടനും മാത്രമായിട്ടേ തനിക്ക് ബന്ധമുള്ളൂവെന്നും സരിത തുറന്നടിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad