Type Here to Get Search Results !

Bottom Ad

ഖാസി കേസ്: വിധി വെള്ളിയാഴ്ചത്തേക്ക് മാറ്റി

evisionnews

കൊച്ചി (www.evisionnews.in): ചെമ്പിരിക്ക ഖാസി സി.എം അബ്ദുല്ല മൗലവി (77)യുടെ ദുരൂഹമരണം സംബന്ധിച്ച സിബിഐയുടെ പുതിയ ടീമിനെ കൊണ്ട് പുനരന്വേഷണം ആവശ്യപ്പെട്ട് ഖാസിയുടെ മകന്‍ സി.എ മുഹമ്മദ് ഷാഫി സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൊവ്വാഴ്ച നടത്താനിരുന്ന വിധി പ്രസ്താവം ഫെബ്രുവരി 12ലേക്ക് മാറ്റി. കോടതി ചേരാത്തതിനെ തുടര്‍ന്നാണ് വിധി പറയുന്നത് മാറ്റിയത്.

ഖാസികേസ് അന്വേഷിച്ച സി.ബി.ഐയുടെ പല നിലപാടുകളും അംഗീകരിക്കാന്‍ കഴിയില്ലെന്നും അശാസ്ത്രീയമായ വാദമാണ് സി.ബി.ഐ നടത്തുന്നതെന്നും മുഹമ്മദ് ഷാഫി അഡ്വ ഷൈജന് ജോര്‍ജ്ജ് മുഖേന എറണാക്കുളം സിജെഎം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഖാസിയുടെ കഴുത്തില്‍ കാണപ്പെട്ട മുറിവിനെക്കുറിച്ചും മൃതദേഹം കാണപ്പെട്ടതിന്റെ തലേന്നാള്‍ രാത്രി വീടിനു സമീപം എത്തിയ കാറിനെക്കുറിച്ചും വിശദമായി അന്വേഷിച്ചിട്ടില്ലെന്നും മകന്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ഇത്തരം സംശയങ്ങളെല്ലാം നിരാകരിച്ചുകൊണ്ടുള്ള വാദമാണ് സിബി.ഐ അഭിഭാഷകര്‍ കോടതിയില്‍ വിശദീകരിച്ചത്. തുടര്‍ന്നാണ് ഹര്‍ജിയിന്മേല്‍ വിധി പറയാന്‍ തീരുമാനിച്ചത്. 2010 ഫെബ്രുവരി 15ന് ആണ് ഖാസിയെ ചെമ്പരിക്ക കടുക്കക്കല്ലിനു സമീപത്ത് കടലില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചകേസ് ബഹുജന പ്രക്ഷോഭത്തെത്തുടര്‍ന്നാണ് സി.ബി.ഐയ്ക്കു കൈമാറിയത്.

keuwords:qazi-case-police-cbi

Tags

Post a Comment

0 Comments

Top Post Ad

Below Post Ad