Type Here to Get Search Results !

Bottom Ad

യുവതിയെ കഴുത്തറുത്ത് കൊന്ന കേസ്: വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍: ശിക്ഷ കേള്‍ക്കാന്‍ ഉപ്പയും സഹോദരനും കോടതിയിലെത്തി

കാസര്‍കോട് (www.evisionnews.in): പ്രണയാഭ്യര്‍ത്ഥന നിരസിച്ച വൈരാഗ്യത്തില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.എന്‍ ഇബ്രാഹിം കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി (രണ്ട്) ജി. ഗോപകുമാര്‍ മുമ്പാകെ വാദിച്ചു. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും ശിക്ഷയില്‍ ഇളവ് ചെയ്യരുതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. 

എന്നാല്‍ തനിക്ക് ഭാര്യയും അഞ്ചു വയസുള്ള മകളും 70 കഴിഞ്ഞ ഉമ്മയുമുണ്ടെന്നും അവര്‍ തന്റെ സംരക്ഷണയിലാണെന്നും അതിനാല്‍ ശിക്ഷയില്‍ പരമാവധി ഇളവ് ചെയ്യണമെന്നും കേസിലെ പ്രതി ബണ്ട്വാള്‍ ഉജിക്കര ബളാര മുണ്ടത്തിയാര്‍ ഹൗസിലെ ബി.എം ഉമ്മര്‍ എന്ന ഉമ്മര്‍ബ്യാരി(33) കോടതി മുമ്പാകെ പറഞ്ഞു. 

കുമ്പള ഊജാര്‍ ഉളുവാറിലെ അബൂബക്കര്‍ -നഫീസ ദമ്പതികളുടെ മകള്‍ ഫാത്തിമത്ത് സുഹറ(18)യെ കൊന്ന കേസിലാണ് ഇന്ന് വിധി പറയാന്‍ കോടതി പരിഗണനക്കെടുത്തത്. മുഹമ്മദ് ബ്യാരി കുറ്റക്കാരനാണെന്ന് ഫെബ്രുവരി നാലിന് കണ്ടെത്തിയിരുന്നു. 2006 ഡിസംബര്‍ 28നാണ് നാടിനെ നടുക്കിയ കൊല നടന്നത്. 

ശിക്ഷ കേള്‍ക്കാന്‍ ഫാത്തിമത്ത് സുഹ്‌റയുടെ ഉപ്പ അബൂബക്കറും സഹോദരന്‍ അസ്ഹറുദ്ദീനും കോടതിയില്‍ എത്തിയിരുന്നു. കേസ് അന്വേഷിച്ച ഡി.വൈ.എസ്.പി. ടി.പി രഞ്ജിത്ത്, സ്‌ക്വാഡ് അംഗം പ്രദീപ് ചവറ എന്നിവര്‍ ശിക്ഷ കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു.


KeywordsL: Suhra-murder-case-news-court




Post a Comment

0 Comments

Top Post Ad

Below Post Ad