Type Here to Get Search Results !

Bottom Ad

വാര്‍ഡനെ അക്രമിച്ച് ജയില്‍ ചാട്ടം; കൊലക്കേസ് പ്രതിയടക്കം നാല് പേരെ ശിക്ഷിച്ചു.


കാസര്‍കോട്: (www.evisionnews.in)വാര്‍ഡനെ വധിക്കാന്‍ ശ്രമിച്ചശേഷം കാസര്‍കോട് സബ്ജയിലില്‍ നിന്നും തടവ് ചാടിയ കേസിലെ നാലുപ്രതികളെയും കോടതി കഠിന തടവിന് ശിക്ഷിച്ചു.
ബോവിക്കാനം, മല്ലം റോഡില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനും ഇടുക്കി, പീരുമേട് സ്വദേശി കൊക്കയാര്‍, ഓലപ്പുരയ്ക്കല്‍ ഹൗസില്‍ തങ്കച്ചന്‍ എന്ന രാജന്‍ എന്ന തെക്കന്‍ രാജന്‍ (62), മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ കൊലക്കേസ് പ്രതിയും ഹൊസബെട്ടു, ഹുര്‍ണി ഹൗസ് സ്വദേശിയുമായ മുഹമ്മദ് ഇക്ബാല്‍ (31), കാറഡുക്ക, കര്‍മ്മന്തൊടി കാവുങ്കാലിലെ രാജേഷ് (34), ഹൊസബെട്ടു ജാറം ഹൗസിലെ മുഹമ്മദ് റഷീദ് (32) എന്നിവരെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) ബുധനാഴ്ച ശിക്ഷിച്ചത്.
പ്രിതകള്‍ വിവിധ വകുപ്പ് പ്രകാരം മൂന്ന് വര്‍ഷവും മൂന്ന്മാസവും തടവ് ശിക്ഷ അനുഭവിക്കണം.2000 രൂപവീതം പിഴയും അടക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.
2012 നവംബര്‍ 20ന് പുലര്‍ച്ചെ 5.45ന് കാസര്‍കോട് സബ് ജയിലിലാണ് കേസിനാസ്പദമായ സംഭവം. വിവിധ കേസുകളില്‍ റിമാന്റിലായിരുന്നു നാലുപ്രതികളും. സംഭവദിവസം നാലുപേരും ചേര്‍ന്ന് ജയില്‍വാര്‍ഡനായ കാഞ്ഞങ്ങാട് തോയമ്മല്‍ സ്വദേശിയായ പവിത്ര(42)നെ ബക്കറ്റുകൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷമാണ് ജയില്‍ ചാടിയത്. വധശ്രമം, ഗൂഢാലോചന, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, ജയില്‍ചാടല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നു. തെക്കന്‍ രാജന്‍ ഒഴികെ മൂന്നു പ്രതികളെയും പൊലീസ് ദിവസങ്ങള്‍ക്കകം പിടികൂടിയിരുന്നു. തമിഴ്‌നാട്ടിലെ കരിങ്കല്‍ ക്വാറിയില്‍ വേഷംമാറി ജോലിചെയ്തു വരികയായിരുന്ന തെക്കന്‍ രാജനെ മാസങ്ങള്‍ കഴിഞ്ഞ് ആദൂര്‍ പൊലീസാണ് അറസ്റ്റു ചെയ്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad