കാസറഗോഡ് :(www.evisionnews.in) നായന്മാര്‍മൂലയില്‍ രണ്ട് വര്‍ഷം മുമ്പ് നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട് അക്രമത്തില്‍ യാതൊരു ബന്ധവും ഇല്ലാതിരുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ വീട്ടില്‍ പോലീസ് അര്‍ദ്ധരാത്രി റെയ്ഡിനെത്തി അതിക്രമം കാട്ടിയതായി പരാതി. നായന്മാര്‍മൂലയിലെ ശിഹാബ് പാറയുടെ വീട്ടിലാണ് പോലീസ് പരിശോധനയുടെ പേരില്‍ അതിക്രമം നടത്തിയത്.
രണ്ട് വര്‍ഷം മുമ്പ് നായന്മാര്‍മൂലയിലെ സംഘര്‍ഷ സ്ഥലത്തിന് സമീപത്തുനിന്നും ശിഹാബിന്റെ ബൈക്ക് കണ്ടെത്തിയെന്നതിന്റെ അടിസ്ഥാനത്തില്‍ ശിഹാബിനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് പരാതി. ശിഹാബിനെ തിരഞ്ഞ് വിദ്യാനഗര്‍ സ്റ്റേഷനിലെ പോലീസ് സംഘം വീട്ടില്‍ അതിക്രമിച്ചുകയറി പ്രായമായ മാതാവിനേയും അനുജത്തിയേയും അനുജനേയും ഭീഷണിപ്പെടുത്തിതയും പരാതിയിൽ പറയുന്നു
വനിതാ പോലീസ് ഇല്ലാതെയാണ് പോലീസ് വീട്ടിലെത്തിയതെന്നും ഓരോ മുറിയിലേയും അലമാരകളും മറ്റും വാരി വലിച്ചിട്ട് വീട്ടുകാരെ ഭീഷണിപ്പെടുത്തി തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് തുടങ്ങിയവ എടുത്തുകൊണ്ടുപോവുകയും ചെയ്തു. ശിഹാബിന്റെ ഭാര്യയുടെ സ്വര്‍ണ മോതിരവും ഇതിനിടയില്‍ നഷ്ടപ്പെട്ടതായും മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ജില്ലാ പോലീസ് മേധാവി, കാസര്‍കോട് എം എല്‍ എ എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നായന്മാര്‍മൂല യൂത്ത് ലീഗ് വാർഡ് കമ്മിറ്റി പ്രതിഷേധി ച്ചു
Post a Comment
0 Comments