ദുബൈ:(www.evisionnews.in) ദുബൈ കെ.എം.സി.സി. അംഗങ്ങള്‍ക്ക് വേണ്ടി നടപ്പിലാക്കിയ വെല്‍ഫെയര്‍ സ്‌കീം പ്രവാസ ലോകത്ത് സാമൂഹ്യ സുരക്ഷാ രംഗത്ത് വേറിട്ട പാതയിലൂടെ മുന്നേറുന്നു. കുടുംബ നാഥന്റെ അപ്രതീക്ഷിതമായ വിയോഗത്തില്‍ ജീവിതം വഴി മുട്ടുന്ന കുടുംബങ്ങള്‍ക്ക്, അംഗങ്ങളുടെ മരണാന്തര ആനുകൂല്യമായ അഞ്ചു ലക്ഷം രൂപ ധന സഹായമായി നല്‍കുന്നതിലൂടെ ആ കുടുംബത്തെ സംരക്ഷിക്കുവാനാവും, അപകടം, ജോലി ചെയ്യാനാവാത്ത വിധം അംഗ വൈഗല്ല്യം, ചികിത്സ എന്നീ അടിയന്തിര ഘട്ടങ്ങളിലും നിശ്ചിത കാലയളവ് പൂര്‍ത്തിയാക്കി വിസ ക്യാന്‍സല്‍ ചെയ്ത് നാട്ടില്‍ പോകുന്നവര്‍ക്കും അനുകൂല്യങ്ങള്‍ ലഭിക്കുന്നത്. വെല്‍ഫെയര്‍ സ്കീമിന്‍റെ ആനുകൂല്യങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ ക്യാമ്പയിന്‍ നടത്താന്‍ ദുബൈ കെ.എം.സി.സി പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു,
ദുബൈ കെ.എം.സി.സി കാസറഗോഡ് മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് സലാം കന്ന്യപ്പാടി അദ്ധ്യക്ഷത വഹിച്ച യോഗം യു.എ.ഇ കെ.എം.സി.സി ഉപദേശക സമിറ്റി ഉപാദ്ധ്യക്ഷന്‍ യഹയ തളങ്കര ഉല്‍ഘാടനം ചെയ്തു, കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് ഉപാദ്ധ്യക്ഷന്‍ ടി.ഇ അബ്ദുല്ല മുഖ്യാതിഥിയായ ചടങ്ങില്‍ കാസറഗോഡ് മണ്ഡലം കമ്മിറ്റി ആക്റ്റിങ് ജനറല്‍ സെക്രട്ടറി റഹീം നെക്കര സ്വാഗതം പറഞ്ഞു, ദുബൈ കെ.എം.സി.സി കാസറഗോട് ജില്ലാ കമ്മിറ്റി ആക്റ്റിങ് പ്രസിഡന്‍റ് ടി.ആര്‍ ഹനീഫ, ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, ഭാരവാഹികളായ ഹസ്സൈനാര്‍ ബീജന്തടുക്ക, ഷരീഫ് പൈക്ക, ഇസ്മയില്‍ നാലാം വാതുക്കല് കാസറഗോഡ് മണ്ഡലം ഭാരവാഹികളായ സലീം ചേരങ്കൈ, സത്താര്‍ ആലമ്പാടി, അസീസ് കമാലിയ, സിദ്ധീക്ക് ചൌക്കി, മുനീഫ് ബദിയടുക്ക, ഖലീല്‍ പദിക്കുന്ന്, റഹീം താജ്, പ്രവര്‍ത്തക സമിതി അംഗങ്ങളായ തല്‍ഹത്ത് , ഫൈസല്‍ തളങ്കര, ദുബൈ കെ.എം.സി.സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത പ്രസിഡന്‍റ് ഉപ്പി കല്ലങ്കൈ, ജനറല്‍ സെക്രട്ടറി ഖലീല്‍ ചൌക്കി, ട്റഷറര്‍ ഹാരിസ് പീബീസ്, ഭാരവാഹികളായ റഫിക്ക് ചായിത്തോട്ടം, നിസ്സാം ചൌക്കി, ബിലാല്‍ കോട്ടക്കുന്ന്, കുമ്പടാജെ പഞ്ചായത്ത് ജനറല്‍ സെക്രട്ടറീ ഹനീഫ കുമ്പടാജെ, ട്രഷറര്‍ അബ്ദുല്ല ബെളിഞ്ചം, ബദിയടുക പഞ്ചായത്ത് ഭാരവാഹി അബ്ദുല്‍ റസ്സാക്ക് ബദിയടുക്ക, നൌഫല്‍ ചേരൂര്‍, സാബിത്ത് ചൌക്കി, സഹീര്‍ അര്‍ജാല്, സിദ്ദീക്ക് കനിയടുക്ക, അനസ്, ഖാദർ പൈക്ക, അഷ്ഫാദ്, അബുബക്കർ മുക്രി ചൗക്കി, തുടങ്ങിയവര്‍ പങ്കെടുത്തു. വെൽഫെയർ സ്കീം ക്യാമ്പയിൻ സിദ്ദീഖ് ബദിയടുക്കയെ ചേർത്ത് കൊണ്ട് ടി ഇ അബ്ദുല്ല ഉൽഘാടനം ചെയ്തു.ദുബൈ കെ എം സി സി കാസറഗോഡ് മണ്ഡലം ട്രസർ ഫൈസൽ പട്ടേൽ നന്ദി പറഞ്ഞു
Post a Comment
0 Comments