Type Here to Get Search Results !

Bottom Ad

ഓണ്‍ലൈന്‍ പെണ്‍വാണിഭം: ബംഗളൂരുവില്‍ പിടിയിലായ സംഘത്തിന്റെ സിനിമാബന്ധം അന്വേഷിക്കും


തിരുവനന്തപുരം (www.evisionnews.in): ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ബംഗളൂരുവില്‍ പിടിയിലായവര്‍ മനുഷ്യക്കടത്തിലെ പ്രധാന കണ്ണികളാണെന്ന് അന്വേഷണസംഘം. ഇവരില്‍ ചിലര്‍ക്ക് സിനിമാ അഭിനേതാക്കളുമായി നല്ല ബന്ധമുണ്ടെന്നും വിശദമായ ചോദ്യംചെയ്യലുകള്‍ക്ക് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും ലഹരി സംഘവുമായും അടുത്ത ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു.

കേസില്‍ നേരത്തെ പിടിയിലായ എറണാകുളം സ്വദേശി അച്ചായന്‍ എന്ന ജോഷിയുടെ മകന്‍ ജോയ്‌സ്, ഇയാളുടെ സഹായി അരുണ്‍ എന്നിവരെയാണ് ഞായറാഴ്ച ബംഗളൂരുവില്‍ നിന്ന് അന്വേഷണ സംഘം പിടികൂടിയത്. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെത്തിച്ച ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഗള്‍ഫ് രാജ്യങ്ങളിലേക്ക് പെണ്‍വാണിഭത്തിനായി സ്ത്രീകളെ എത്തിച്ചവരില്‍ പ്രധാനിയാണ് ജോയ്‌സെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

രാഹുല്‍ പശുപാലനും രശ്മി ആര്‍. നായരും ഉള്‍പ്പടെയുള്ളവര്‍ പിടിയിലായതിനെ തുടര്‍ന്നാണ് ജോയ്‌സും കൂട്ടാളിയും ഒളിവില്‍പോയത്. ജോയ്‌സിന്റെ പ്രധാന സഹായിയായ അരുണാണ് ലഹരിവസ്തുക്കള്‍ നല്‍കി പെണ്‍കുട്ടികളെ വലയിലാക്കിയിരുന്നത്. ഇരുവര്‍ക്കും ലഹരിമരുന്ന് സംഘവുമായും അടുത്ത ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. ജോയ്‌സ് അഞ്ച് സ്ത്രീകളെ പെണ്‍വാണിഭത്തിനായി ഗള്‍ഫിലേക്ക് അയച്ചിട്ടുണ്ടെന്ന് പോലീസിനോട് സമ്മതിച്ചു. എന്നാല്‍, ഇതില്‍ കൂടുതല്‍ പേരെ കടത്തിയതായി പോലീസിന് സ്ഥിരീകരിക്കാനായി. ബഹ്‌റൈനില്‍ ജോയ്‌സിന് മൂന്ന് സഹായികളുണ്ടെന്നും പോലീസ് പറയുന്നു. അവരുടെ ഫ്‌ലറ്റുകളിലാണ് വാണിഭം നടത്തിയിരുന്നതെന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. തൃപ്പൂണിത്തുറയിലുള്ള ഒരു സ്‌കൂള്‍വിദ്യാര്‍ത്ഥിനിയെയും ജോയ്‌സിന്റെ നേതൃത്വത്തിലുള്ള സംഘം വലയിലാക്കിയിരുന്നതായി അന്വേഷണസംഘം പറയുന്നു. ജോയ്‌സിന്റെ സംഘത്തിലെ മറ്റ് മൂന്നുപേര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad