Type Here to Get Search Results !

Bottom Ad

കബഡി താരം സന്തോഷിന്റെ മരണം കൊലപാതകം: കൊലപ്പെടുത്തിയത് ഭാര്യയെ സ്വന്തമാക്കാന്‍, പ്രതി അറസ്റ്റില്‍


കാഞ്ഞങ്ങാട് (www.evisionnews.in): കബഡി താരം കാര്യങ്കോട്ടെ സന്തോഷി (37)ന്റെ മരണം കൊലപാതകമെന്ന് ഡി.വൈ.എസ്.പി ഹരിശ്ചന്ദ്രനായകിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. സംഭവത്തില്‍ ബന്ധുവും കൊടക്കാട്ടെ താമസക്കാരനുമായ മനോജിനെ (37) അറസ്റ്റു ചെയ്തു. 

തിങ്കളാഴ്ച രാവിലെയാണ് വീട്ടിനുള്ളില്‍ സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമിതമായി മദ്യപിച്ചതിനെ തുടര്‍ന്ന് ഹൃദയസ്തംഭനം മൂലമാകാം മരിച്ചതെന്നായിരുന്നു നാട്ടുകാരുടെ നിഗമനം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആവശ്യത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കിയപ്പോഴാണ് മരണകാരണം ഹൃദയസ്തംഭനമല്ലെന്നും ശ്വാസംമുട്ടിയാണെന്നും വ്യക്തമായത്. കഴുത്തിന് ചെറിയ പാടുണ്ടായിരുന്നു. തൂങ്ങിമരിച്ചതോ കഴുത്തില്‍ കയര്‍ കുരുക്കി കൊന്നതോ ആവാമെന്നായിരുന്നു പോലീസ് സര്‍ജന്റെ നിഗമനം. അതിനാല്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. 

വീട്ടില്‍ മദ്യപിക്കാനെത്തിയ സുഹൃത്തിനെയാണ് ആദ്യം ചോദ്യം ചെയ്തത്. പിന്നീട് വീട്ടില്‍ വരാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് മനോജിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിക്കുന്നത്. മനോജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതകം തെളിയുകയായിരുന്നു. പിന്നീടുള്ള ചോദ്യം ചെയ്യലില്‍ ഭാര്യയെ സ്വന്തമാക്കാനാണ് കൊല നടത്തിയതെന്ന് പോലീസിനോട് പ്രതി സമ്മതിച്ചു.

മനോജ് ഭാര്യയെ വിവാഹമോചനം ചെയ്തിരുന്നു. സന്തോഷ് എന്നും മദ്യപിച്ച് വീട്ടില്‍ പ്രശ്‌നമുണ്ടാക്കാറുണ്ട്. ഇത് മുതലെടുത്ത് മനോജ് സന്തോഷിന്റെ ഭാര്യയുമായി അടുപ്പം പുലര്‍ത്തിയിരുന്നതായി പോലീസ് പറഞ്ഞു. സംഭവ സമയത്ത് സന്തോഷ് വീട്ടില്‍ തനിച്ചായിരുന്നു. രാത്രി മദ്യവുമായി എത്തിയ സന്തോഷ് സുഹൃത്തിനൊപ്പം വീട്ടില്‍ മദ്യപിച്ചിരുന്നു. സുഹൃത്ത് തിരിച്ചുപോയതോടെയാണ് മനോജ് തന്റെ ബൈക്കില്‍ വീട്ടിലെത്തുന്നതെന്ന് പോലീസ് പറഞ്ഞു. മനോജ് വീട്ടിലെത്തുമ്പോള്‍ സന്തോഷ് മദ്യപിച്ച് ബോധമറ്റ് കിടക്കുകയായിരുന്നു. ബൈക്കില്‍ നിന്ന് കയര്‍ എടുത്തുകൊണ്ട് വന്ന് കഴുത്ത് മുറുക്കി കൊന്ന ശേഷം ബൈക്കില്‍ തന്നെ വീട്ടിലേക്ക് തിരിച്ചുപോവുകയായിരുന്നു. 

പിറ്റേന്നാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടത്. യാതൊരു സംശയങ്ങള്‍ക്കും ഇട നല്‍കാതെ മനോജും മരണാനന്തര ചടങ്ങില്‍ നാട്ടുകാര്‍ക്കൊപ്പം പങ്കെടുത്തിരുന്നു. സെന്‍ട്രിങ് തൊഴിലാളിയാണ് മനോജ്. സന്തോഷിന്റെ അമ്മയുടെ സഹോദരിയുടെ മകനാണ് മനോജ്.

Keywords: Kasaragod-news-kabadi-player-murder-case-arrest




























Post a Comment

0 Comments

Top Post Ad

Below Post Ad