Type Here to Get Search Results !

Bottom Ad

കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് മുങ്ങിമരിച്ചു: മരിച്ചത് സി.പി.ഐ നേതാവ് ആര്‍.ജി. കുറുപ്പിന്റെ മകന്‍


കാസര്‍കോട് (www.evisionnews.in): സിപിഐ നേതാവും കെഎസ്ആര്‍ടിസിയിലെ എ.ഐ.ടി.യു.സി. സംസ്ഥാന ഭാരവാഹിയുമായിരുന്ന ആര്‍.ജി കുറുപ്പിന്റെ മകന്‍ പൂരിജിത്ത് (30) തിരുവനന്തപുരത്തെ സ്വകാര്യ റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ മുങ്ങി മരിച്ചു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. മകന്റെ മരണവിവരമറിഞ്ഞ് കാസര്‍കോട്ടുണ്ടായിരുന്ന ആര്‍.ജി. കുറുപ്പും ഭാര്യ ശാന്തുകുമാരിയും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. 

സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന പൂരിജിത്ത് കമ്പനി മീറ്റിങ്ങില്‍ പങ്കെടുക്കാനാണ് തിരുവനന്തപുരം പൂവാറിലെ റിസോര്‍ട്ടിലെത്തിയത്. മീറ്റിങ്ങിന് ശേഷം കൂടെയുണ്ടായിരുന്ന ഏതാനും പേര്‍ ബോട്ടിങിന് പോയി. ബോട്ടില്‍ സീറ്റ് ലഭിക്കാത്തതിനാല്‍ മൂന്നുപേര്‍ ഹോട്ടലില്‍ തന്നെ നിന്നു. രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പമാണ് പൂരിജിത്ത് സ്വിമ്മിങ് പൂളിലേക്ക് പോയത്. രണ്ടുപേര്‍ കരയില്‍ നിന്നു. പൂരിജിത്ത് മാത്രമേ കുളിക്കാനിറങ്ങിയത്. കൂടെയുള്ളവരുടെ നിലവിളി കേട്ടെത്തിയ ഹോട്ടല്‍ അധികൃതകര്‍ യുവാവിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

കാസര്‍കോട് കെ.എസ്.ആര്‍.ടി.സിയില്‍ സ്‌റ്റേഷന്‍ മാസ്റ്ററായി റിട്ടയര്‍ ചെയ്ത ആര്‍.ജി. കുറുപ്പും കുടുംബവും അടുത്ത കാലത്താണ് തിരുവനന്തപുരത്തേക്ക് താമസം മാറിയത്. അടുക്കത്ത് ബയലില്‍ കേളുഗുഡ്ഡെയില്‍ വീടുണ്ട്. കാസര്‍കോട് ഗവ. ഹൈസ്‌കൂളിലും മംഗലാപുരത്തുമായാണ് പുരിജിത്ത് പഠിച്ചത്. ഭാര്യ രാജശ്രീ പുത്തിഗെ സ്വദേശിനിയാണ്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്നു. ഹര്‍ഷിദ് (അഞ്ച്) ഏക മകനാണ്.

തിരുവനന്തപുരം ആനയറയിലെ ഫ്‌ളാറ്റിലായിരുന്നു പുരിജത്ത് കുടുംബ സമേതം താമസിച്ചിരുന്നു. അമ്മ ശാന്തകുമാരി അധ്യാപികയായിരുന്നു. സഹോദരി പൂര്‍ണിമ തിരുവനന്തപുരം പാല്‍കുളങ്ങര എന്‍.എസ്.എസ്. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad