Type Here to Get Search Results !

Bottom Ad

ഓട്ടോഡ്രൈവര്‍ സന്ദീപിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചത് കുപ്രസിദ്ധ മോഷ്ടാക്കള്‍


കാസര്‍കോട് (www.evisionnews.in): ഓട്ടോയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ വ്യാഴാഴ്ച അറസ്റ്റിലായ പ്രതികള്‍ നഗരത്തിലെ കുപ്രസിദ്ധ മോഷ്ടാക്കളും അധോലോക ബന്ധമുള്ളവരാണെന്നും പോലീസ് ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു. 

ചൂരിയില്‍ താമസക്കാരനായ രാത്രികാലങ്ങളില്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഓട്ടോ ഡ്രൈവര്‍ സന്ദീപിനെയാണ് നവംബര്‍ 12ന് പുലര്‍ച്ചെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. കെ.എസ്.ആര്‍.ടി.സി പരിസരത്തായിരുന്നു സംഭവം. മൊഗ്രാല്‍ പുത്തൂര്‍ ബദ്രഡുക്കയിലെ അറഫാത്ത്(25), ചൗക്കി ബദര്‍ നഗറിലെ ഇച്ചു എന്ന ഇസ്മായില്‍ (24), ഉളിയത്തടുക്കയിലെ മുസ്തഫ(35) എന്നിവരെയാണ് ടൗണ്‍ സി.ഐ പി.കെ സുധാകരനും സംഘവും അറസ്റ്റുചെയ്തത്. മറ്റു മൂന്നു പേര്‍ പോലീസ് നിരീക്ഷണത്തിലാണ്. ഇവരെ ഉടന്‍ അറസ്റ്റു ചെയ്യും. 

ഇപ്പോള്‍ അറസ്്റ്റിലായ പ്രതികളിലൊരാള്‍ പത്തോളം ബൈക്കുകള്‍ മോഷ്ടിച്ച കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പോലീസ് നിരീക്ഷണത്തിലുള്ള ജുനൈദിന് കഞ്ചാവ്, പൂഴി സംഘങ്ങളുമായും ബന്ധമുണ്ട്. കുത്തേറ്റ സന്ദീപിന്റെ പശ്ചാത്തലവും മികച്ചതല്ല. രാത്രികാല ഡ്രൈവറായത് കൊണ്ട് നഗരത്തില്‍ അരങ്ങേറുന്ന പല നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഇയാള്‍ ദൃക്‌സാക്ഷിയോ പങ്കാളിയോ ആണെന്നും പോലീസിന് രഹസ്യവിവരങ്ങള്‍ കൈമാറുന്ന ഏജന്റാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

പൂര്‍വ്വ വൈരാഗ്യമാണ് വധശ്രമത്തിന് പിന്നില്‍. സന്ദീപും അറഫാത്തും തമ്മില്‍ വാക് തര്‍ക്കം നിലനിന്നിരുന്നു. ഇസ്മായിലും അറഫാത്തും ചേര്‍ന്നാണ് സന്ദീപിനെ കുത്തിയതെന്ന് സമ്മതിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് ആവശ്യമായ പണം നല്‍കിയത് മുസ്തഫയാണ്. പ്രതികളെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസത്തേക്ക് ബൈക്കിലെത്തിച്ച രണ്ടു പേരും മറ്റൊരാളെ മേല്‍പ്പറമ്പില്‍ നിന്ന് പടന്നക്കാട്ടെത്തിച്ച ഒരാളുമാണ് പോലീസ് നിരീക്ഷണത്തിലുള്ളത്. കൊലനടത്തി നഗരത്തില്‍ കലാപമിളക്കിവിട്ട് അധോലോക താല്‍പര്യങ്ങള്‍ സംരക്ഷിച്ച് ജനശ്രദ്ധ തിരിച്ചുവിടാനാണ് പ്രതികള്‍ ശ്രമിച്ചതെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്.


Keywords: Kasaragod-news-arrest-auto-driver

Post a Comment

0 Comments

Top Post Ad

Below Post Ad