Type Here to Get Search Results !

Bottom Ad

തമിഴ്‌നാട്ടില്‍ ഇനി പിറകിലിരിക്കുന്നവരും ഹെല്‍മെറ്റ് ധരിക്കണം

ചെന്നൈ: (www.evisionnews.in) തമിഴ്‌നാട്ടില്‍ ആദ്യമായി ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഉത്തരവിറക്കി. ജൂലായ് ഒന്നുമുതല്‍ നടപ്പാക്കിത്തുടങ്ങി. ബൈക്കില്‍ യാത്രചെയ്യുന്ന മുമ്പിലും പിറകിലുമിരിക്കുന്നവര്‍ ഹെല്‍മെറ്റ് ഉപയോഗിച്ചിരിക്കണം. 12 വയസ്സില്‍ താഴെയുള്ളവരെ മാത്രം ഒഴിവാക്കിയിട്ടുണ്ട്.

മദ്രാസ് ഹൈക്കോടതിക്കുമുമ്പില്‍ എത്തിയ ഒരു ബൈക്കപകടക്കേസിന്റെ വിസ്താരവേളയിലാണ് ഹൈക്കോടതി, ഹെല്‍മെറ്റ് ധരിക്കുന്നത് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാരിന് കര്‍ശനനിര്‍ദേശം നല്‍കിയത്. ഈ കേസില്‍ മരണപ്പെട്ട യുവാവ് ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ഹെല്‍മെറ്റ് ധരിക്കാത്തതിനാല്‍, ഇന്‍ഷുറന്‍സ് കമ്പനി യുവാവിന് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത് എതിര്‍ത്തിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. 

ഹെല്‍മെറ്റ് ധരിക്കാതെ ആദ്യമായി പിടിക്കപ്പെടുകയാണെങ്കില്‍ ബൈക്കും വണ്ടിയുടെ പേപ്പറുകളും പിടിച്ചുവയ്ക്കും. ഐ.എസ്.ഐ. മാര്‍ക്കുള്ള ഹെല്‍മെറ്റ് വാങ്ങിയ രസീത് കാണിച്ചാല്‍ മാത്രമേ വണ്ടിയും പേപ്പറും വിട്ടുനല്‍കുകയുള്ളൂ. രണ്ടാംതവണ പിടിക്കപ്പെട്ടാല്‍ ലൈസന്‍സും റദ്ദാക്കും. റവന്യൂ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്കും പോലീസിനും ഹെല്‍മെറ്റില്ലാത്തവരെ പിടിക്കുന്നതിന് അനുവാദം നല്‍കിയിട്ടുണ്ട്. ജൂലായ് ഒന്നാംതിയ്യതിതന്നെ ഉടുമലൈ പോലീസ് സ്‌റ്റേഷനില്‍മാത്രം 123 കേസ് പിടിച്ചു.



keywords: thamzhnadu-helmet-back-seat

Tags

Post a Comment

0 Comments

Top Post Ad

Below Post Ad