Type Here to Get Search Results !

Bottom Ad

ശിരോവസ്ത്രം : കന്യാസ്ത്രീയെ മെഡിക്കല്‍ പ്രവേശനപരീക്ഷയെഴുതാന്‍ അനുവദിച്ചില്ല


തിരുവനന്തപുരം: (www.evisionnews.in) അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കു ശിരോവസ്ത്രം ധരിച്ചെത്തിയ കന്യാസ്ത്രീയെ പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല. സിസ്റ്റര്‍ സെബ എന്ന കന്യാസ്ത്രീയ്ക്കാണ് പരീക്ഷയെഴുതാതെ മടങ്ങേണ്ടി വന്നത്.ഇതേ സ്‌കൂളില്‍ പരീക്ഷയ്‌ക്കെത്തിയ ഇസ്ലാം മതവിശ്വാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് ശിരോവസ്ത്രം മാറ്റിയ ശേഷമാണ് പരീക്ഷയെഴുതാന്‍ അനുമതി ലഭിച്ചത്.തിരുവനന്തപുരം ജവഹര്‍സ്‌കൂളിലാണ് സംഭവം. 

അതേ സമയം തനിക്ക് പരീക്ഷയെഴുതാന്‍ അനുവദിക്കാതിരുന്ന അധികൃതരുടെ നടപടിയ്‌ക്കെതിരെ സഭാധികൃതരുമായി ആലോചിച്ച് നിയമനടപടിക്ക് നീങ്ങുമെന്ന് സിസ്റ്റര്‍ സെബ പറഞ്ഞു.അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ കോപ്പിയടി തടയാനായി സി.ബി.എസ്.ഇ കൊണ്ടുവന്ന നിബന്ധനകള്‍ ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ പരീക്ഷയെഴുതാന്‍ കന്യാസ്ത്രീയെ അനുവദിക്കാതിരുന്നത്.

കോപ്പിയടി തടയാന്‍ കര്‍ശന പരിശോധനകളാണ് അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ മുന്നോടിയായി നടത്തിയത്. പരീക്ഷാര്‍ത്ഥികളെ ഗേറ്റില്‍വെച്ചു തന്നെ പരിശോധിച്ചിരുന്നു. ഗേറ്റില്‍വെച്ചുള്ള പരിശോധനയ്ക്കുശേഷം കൂടുതല്‍ പരിശോധനയ്ക്കായി ക്യൂ നിന്ന സിസ്റ്ററെ പ്രിന്‍സിപ്പല്‍ വിളിപ്പിക്കുകയായിരുന്നു. ശിരോവസ്ത്രവുംകുരിശും ഊരിയശേഷമേ പരീക്ഷയെഴുതാന്‍ പറ്റൂ എന്നാണ് അറിയിച്ചത്.

ശിരോവസ്ത്രവും കുരിശും അഴിച്ചുവെക്കാന്‍ തയ്യാറാണെന്നും എന്നാല്‍ തനിക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക മുറി അനുവദിക്കണമെന്നും സെബ അധികൃതരോട് ആവശ്യപ്പെട്ടു. എന്നാല്‍ പ്രത്യേക മുറി അനുവദിക്കാന്‍ കഴിയില്ലെന്ന് അവര്‍ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സിസ്റ്റര്‍ സെബയ്ക്ക് പരീക്ഷയെഴുതാതെ മടങ്ങേണ്ടി വന്നു.

ശിരോവസ്ത്രം ധരിച്ചുകൊണ്ട് പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്ന സി.ബി.എസ്.ഇയുടെ ഉത്തരവ് നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു. ഇത് ചോദ്യം ചെയ്ത് മുസ്‌ലീം സംഘടനയായ എസ്.ഐ.ഒ രംഗത്തെത്തുകയും ചെയ്തിരുന്നു.

കോടതിയില്‍ ഇതു സംബന്ധിച്ച് എസ്.ഐ.ഒ നല്‍കിയ പരാതി വെള്ളിയാഴ്ചയാണ് കോടതി പരിശോധിച്ചത്. ശിരോവസ്ത്രം നിരോധിച്ചത് ഗൗരവമാക്കേണ്ട വിഷയമല്ലെന്നു പറഞ്ഞ് കോടതി ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിക്കുകയാണ് ചെയ്തത്.

മുസ്‌ലിം സംഘടനകള്‍ ശിരോവസ്ത്ര വിഷയം കോടതിയില്‍ ചോദ്യം ചെയ്തതിനാല്‍ മറ്റുമതങ്ങളുടെ കാര്യം കൂടി പരിഗണിച്ച് തങ്ങള്‍ക്ക് 

അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായി സെബ പറഞ്ഞു. കൂടാതെ പരിശോധനയ്ക്കുശേഷം ശിരോവസ്ത്രം ധരിച്ച് പരീക്ഷയെഴുതാമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കണ്ടിരുന്നെന്നും അതു വിശ്വസിച്ചാണ് പരീക്ഷയ്‌ക്കെത്തിയതെന്നും സെബ വ്യക്തമാക്കി. ഈ പരീക്ഷയോടെ മെഡിക്കല്‍ ബിരുദമെന്ന സ്വപ്‌നം ഉപേക്ഷിക്കുകയാണെന്നും സെബ പറഞ്ഞു. 

Keywords: pardha-medical-entrance-exam-




Tags

Post a Comment

0 Comments

Top Post Ad

Below Post Ad