Type Here to Get Search Results !

Bottom Ad

ദേശസാല്‍കൃത ബാങ്കുകളും റിക്കവറി ഗുണ്ടകളെ ഇറക്കുന്നു


ബ്ലേഡ് കമ്പനി മോഡലില്‍ ദേശസാല്‍കൃത ബാങ്കുകളു തിരിച്ചടക്കാത്ത വായ്പകള്‍ വീണ്ടെടുക്കാന്‍ ഗുണ്ടാ സംഘത്തെ ഇറക്കുന്നു. ഈ ഗുണ്ടാ സംഘം നമ്മുടെ നാടന്‍ ഗുണ്ടകളൊന്നുമല്ല. ന്യൂജെന്‍ ഗുണ്ടകളാണ്.

മക്കളെ ഉയര്‍ന്ന നിലയിലെത്തിക്കാന്‍ വിദ്യാഭ്യാസ വായ്പയെ ടുത്ത കുടുംബത്തിന്റെ വീട്ടുമുറ്റത്താണ് ഈ ന്യൂജെന്‍ ഗുണ്ടകള്‍ ആദ്യമെത്തുന്നത്. വിദ്യാഭ്യാസ വായ്പയെടുത്തവര്‍ക്ക് എല്ലാ വിധ ആശ്വാസവും നല്‍കുമെന്ന സര്‍ക്കാറിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് വായ്പ തിരിച്ചു പിടിക്കാന്‍ ഗുണ്ടാസംഘത്തെ ഇറക്കാന്‍ ദേശസാല്‍കൃത ബാങ്കുകള്‍ തീരുമാനിച്ചത്(www.evisionnews.in).

ഈ ന്യൂജെന്‍ ഗുണ്ടാസംഘത്തെ അറിയേണ്ടേ?. അത് നമ്മുടെ ശതശത കോടീശ്വര കോര്‍പറേറ്റ് അധിപനായ സാക്ഷാല്‍ അംബാനിയുടെ ഗുണ്ടാപ്പടയാണ് സ്ഥാപനത്തിന്റെ പേര് റിലയന്‍സ് അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനി. ആസ്ഥാനം മഹാനഗരമായ മുംബൈയില്‍. ഇനി മുതല്‍ വായ്പ പിരിക്കാനുള്ള അവകാശം റിലയന്‍സ് അസറ്റിനാണ്. വായ്പ തിരിച്ചടക്കാന്‍ വൈകിക്കുന്ന കുടുബത്തിനു മുമ്പില്‍ റിലയന്‍സ് ഗുണ്ടാ സംഘം എകെ 47 തോക്കുമായാണ് വരിക. ഇതിനുള്ള അധികാരവും ഈ സ്വകാര്യ കമ്പനിക്ക് ദേശ സാല്‍കൃത ബേങ്കുകാര്‍ നല്‍കിയിട്ടുണ്ട്. ചുരുക്കത്തില്‍ പറഞ്ഞാല്‍ വിദ്യാഭ്യാസ വായ്പയെടുത്തവന്റെ ജീവന്‍ അംബാനിയുടെ തോക്കിനു മുന്നില്‍ തന്നെ.

വിദ്യാഭ്യാസ വായ്പയും അല്ലാത്തതുമായി കോടിക്കണക്കിന് രൂപ കിട്ടാക്കടമായുണ്ടെന്നാണ് ഇതുസംബന്ധിച്ച് ബാങ്കുകള്‍ നല്‍കുന്ന വിശദീകരണം. എസ്.ബി.ടി ഉള്‍പ്പടെയുള്ള ബേങ്കുകള്‍ റിയലന്‍സിന്റെ ഗുണ്ടാ സംഘവുമായി കരാര്‍ ഉറപ്പിച്ചു കഴിഞ്ഞു. വായ്പയെടുത്തവരെയും

സംഗതി കത്തുവഴി അറിയിച്ചിട്ടുണ്ട്. ഗുണ്ടാ കമ്പനിക്ക് തിരിച്ചുപിടിക്കുന്ന തുകയനുസരിച്ചുള്ള കമ്മീഷനാണ് നല്‍കുന്നത്. ഇതിലൂടെ പൊതു മേഖലാ ബേങ്കുകള്‍ ജനങ്ങളുടെ ബേങ്കുകളാണെന്ന് ധരിച്ചുവശായവര്‍ വിഡ്ഢികളാണെന്നും എസ്.ബി.ടി വലിയവായില്‍ പ്രഖ്യാപിക്കുകയായിരുന്നു(www.evisionnews.in).

നാലുലക്ഷം രൂപയോ അതിനു താഴെയുള്ള തുകയും വിദ്യാഭ്യാസ വായ്പയായി അനുവദിച്ച 8658 അക്കൗണ്ടുകളാണ് എസ്.ബി.ടി റിലയന്സ് മുതലാളിക്ക് വിറ്റത്. തുടര്‍ന്നങ്ങോട്ട് എല്ലാ ഇടപാടുകളും നിയന്ത്രിക്കുന്നത് ബേങ്കല്ല, റിലയന്‍സ് അസറ്റ് കമ്പനിയാണ്. അങ്ങനെ, കിട്ടാക്കടം പിരിച്ചെടുക്കുന്നതിലൂടെ മുന്നൂറോളം കോടി രൂപ അംബാനിയുടെ ഖജനാവിലെത്തും.

വായ്പകള്‍ തിരിച്ചു പിടിക്കുന്ന ഗുണ്ടാ സംഘങ്ങളെ കുറിച്ച് വര്‍ഷങ്ങളായി നമ്മുടെ കേരളത്തിലടക്കം പരാതി നിലനില്‍ക്കുന്നുണ്ട്. കടക്കെണിയില്‍പ്പെട്ട് ഈ റിക്കവറി ഗുണ്ടകളുടെ ഭീഷണി ഭയന്ന് കുടുംബം ഒന്നാകെയും അല്ലാതെയും കെട്ടിത്തൂങ്ങിയും വിഷം കഴിച്ചും റെയില് പാളത്തില് തലവെച്ചും കടലില് ചാടിയും ജീവനൊടുക്കിയ സംഭവങ്ങളും നിരവധിയാണ്. ഇതേ തുടര്‍ന്നാണ് കേരളത്തില്‍ കുബേരന്റെ ഓപറേഷന്‍ നാടകം അവതരിപ്പിക്കപ്പെട്ടത്. (www.evisionnews.in)ഇതിലൂടെ കുറേ പോലീസുദ്യോഗസ്ഥര്‍ കുബേരന്മാരായി മാറിയപ്പോള് വായ്പയെടുത്തവനാകട്ടെ അങ്ങേയറ്റം ഗതികെട്ട കുചേലനുമായി തീ തിന്നു ദിവസം തള്ളി നീക്കുന്നു. അതിനിടയിലാണ് അംബാനിയുടെ ന്യൂജെന്‍ ഗുണ്ടകള്‍ നമ്മുടെ വീട്ടുമുറ്റത്തുമെത്തുമെന്ന വാര്‍ത്ത വായ്പയെടുത്തവന്റെ തലയില്‍ ഇടിത്തീ പോലെ വീണത്. മെയ്ക്ക് ഇന്‍ ഇന്ത്യയിലെ ഒരിനം മാത്രമിത്. ബാക്കി കാത്തിരുന്ന് കാണാം.

Keywords: Kasaraod-news-story-national-bank-make-in-india-gunda-recovery




Post a Comment

0 Comments

Top Post Ad

Below Post Ad