Type Here to Get Search Results !

Bottom Ad

ഗൃഹനാഥന്റെ മൃതദേഹം കാട്ടില്‍; ഭാര്യയും കാമുകനുമടക്കം 5പേര്‍ പിടിയില്‍

evisionnews

മംഗളൂരു (www.evisionnews.in): സുള്ള്യ കക്യാനയിലെ കാണാതായ കര്‍ഷകന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കൊടുംവനത്തില്‍ കണ്ടെത്തി. സംഭവത്തിന്റെ തുടരന്വേഷണത്തില്‍ ഭാര്യയും കാമുകനടക്കം നാലുപേരും ചേര്‍ന്ന് കൊലപ്പെടുത്തി കാട്ടില്‍ തള്ളിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഭാര്യയെയും നാലുപേരെയും കൊലക്കുറ്റത്തിന് അറസ്റ്റുചെയ്തു.

53കാരനായ ജയാനന്ദഗൗഡയെയാണ് ജൂലായ് 14മുതല്‍ കാണാതായത്. ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് അതിനിടയില്‍ ഭാര്യ ലളിത സുള്ള്യ പോലീസില്‍ പരാതി നല്‍കി. തിരോധാനം സംബന്ധിച്ച് അന്വേഷണം മുറുകുന്നതിനിടയിലാണ് ജയാനന്ദഗൗഡയെ കൊന്ന് കാട്ടില്‍ തള്ളിയ വിവരം പോലീസിന് കിട്ടിയത്. തുടര്‍ന്ന് ഭാര്യ ലളിത (40)യെയും സുഹൃത്ത് ധനഞ്ജയ (31)നെയും വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. ലളിതയ്ക്കും ധനഞ്ജയനും പുറമെ ചന്ദ്രകാന്ത (26), ദിനേശ് (29), ചിന്തന (25) എന്നിവരാണ് കൊലക്കുറ്റത്തിന് അറസ്റ്റിലായത്. ഗൗഡയുടെ കഴുത്തില്‍ കയറിട്ട് കുരുക്കിയാണ് കൊലനടത്തിയതെന്നും ഇവര്‍ സമ്മതിച്ചു.

സുള്ള്യ പെരുവാജയിലെ കാട്ടില്‍ തള്ളിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദക്ഷിണകര്‍ണാടക പോലീസ് ചീഫ് എസ്.ഡി ശരണപ്പയുടെ നേതൃത്വത്തിലാണ് കൊലയ്ക്ക് തുമ്പുണ്ടാക്കിയത്.


Keywords: Karnataka-news-sullya-cheif-police-case-arrest-murder-case-news

Post a Comment

0 Comments

Top Post Ad

Below Post Ad