ന്യൂഡൽഹി;(www.evisionnews.in) ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് അഖിലേന്ത്യ മെഡിക്കൽ, ഡെന്റൽ പ്രവേശന പരീക്ഷ സുപ്രീം കോടതി റദ്ദാക്കി. ഒരുമാസത്തിനകം പരീക്ഷ നടത്തണമെന്നു സിബിഎസ്‌ഇയോടു നിർദേശിച്ചു. ആറരലക്ഷം വിദ്യാർഥികളാണ് ഇത്തവണ പ്രവേശന പരീക്ഷയെഴുതിയത്. കേരളത്തിലെ മെഡിക്കൽ പ്രവേശനത്തെയും വിധി ബാധിക്കും. എല്ലാ സ്ഥാപനങ്ങളും പ്രവേശന പരീക്ഷ നടത്തുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകണമെന്നും കോടതി ഉത്തരവിട്ടു.
മേയ് മൂന്നിനാണ് പ്രവേശന പരീക്ഷ നടത്തിയത്. ഈ പരീക്ഷയുടെ ഉത്തരസൂചിക ഹരിയാനയിലെ റോത്തക്കിൽ ചോർന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. നാലു പേർ അറസ്റ്റിലുമായി. അഞ്ചിനാണു ചോർച്ച സംബന്ധിച്ച ആദ്യ വാർത്ത പുറത്തു വന്നത്. കേസ് കോടതിയുടെ പരിഗണനയ്ക്കു വന്നതിനെ തുടർന്നു രണ്ടുതവണ ഫലം പ്രസിദ്ധീകരിക്കുന്നത് കോടതി നീട്ടിവച്ചിരുന്നു. ഇതുവരെ അറസ്റ്റ് ചെയ്ത 12 പേരിൽ നിന്ന് വ്യക്തമാകുന്നത് 10 സംസ്ഥാനങ്ങളിലെങ്കിലും ഇതിന്റെ ഗുണം ലഭിച്ചിട്ടുണ്ടാവും എന്ന് ഹരിനാന പൊലീസ് കോടതിയെ അറിയിച്ചിരുന്നു
keywords:medical-entrence-exam-cancelled-suprim-court
Post a Comment
0 Comments