Type Here to Get Search Results !

Bottom Ad

വടക്കേ മലബാറിലെ ഹൈടെക്ക് പെണ്‍വാണിഭം; പതിനൊന്നു പോലിസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ


കാസർകോട് :(www.evisionnews.in)കേരളത്തിലെ മൂന്നു ജില്ലകൾ കേന്ദ്രീകരിച്ചു നടന്നു വരുന്ന ഹൈടെക്ക് പെണ്‍വാണിഭവുമായി ബന്ധമുണ്ടന്നു ആരോപിക്കപെടുന്ന 11 ഓളം പോലിസ് ഉദ്യോഗസ്ഥർ സംസ്ഥാന അഭ്യന്തര നിരീക്ഷണത്തിൽ.ഇവരെ കുറിച്ച് വിശദമായ റിപ്പോർട്ടുകൾ ശേഖരിക്കാൻ പ്രത്യേക രഹസ്യാന്യേഷണ ഏജൻസിയെ നിയോഗിച്ചതായി അറിയുന്നു.കോഴിക്കോട് സ്വദേശിയായ യുവാവും കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതിയും ഇടനിലക്കാരായി പ്രവർത്തിക്കുന്ന പെണ്‍വാണിഭ മാഫിയ സംഘങ്ങളുമായി 11 ഓളം പോലിസ് ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇതിനകം പുറത്തു വന്നിരികുന്നത്.ഈ പെണ്‍വാണിഭ സംഘത്തെ കുറിച്ച് അന്വേശിക്കാൻ മുൻബ് കാസറകോട്ടെ ഒരു സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയെ നിയോഗിച്ചിരുന്നു .ഇദ്ദേഹത്തിന്റെ അന്വേഷണത്തിലാണ് പതിനൊന്നു പോലിസ് ഉദ്യോഗസ്ഥർക്കും ചില റിട്ടേർഡു പോലീസ് ഉദ്യോഗസ്ഥർകും ഒരു വിഭാഗം രാഷ്ട്രീയ നേതാകൾക്കും ബന്ധമുണ്ടന്നു തെളിഞ്ഞത് .ഇത് സംബന്ധിച്ച് വിശദമായ റിപോർട്ട് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ഉന്നത പോലിസ് അധികാരികൾക്ക് സമർപിചിരുന്നു .എന്നാൽ തുടർന്നുണ്ടായത് നടകീയമായ നീക്കങ്ങളാണ് .അന്യേഷണ ഉദ്യോഗസ്ഥരെ ചുമതലയിൽ നിന്നു നീക്കുകയും അദ്ധേഹത്തെ പിന്നീട സ്ഥലം മാറ്റുകയും ചെയ്തു.ഇതോടെ ഹൈടെക്ക് പെണ്‍വാണിഭം സംബന്ധിച്ച പൊലി സ് അന്വേഷണം അട്ടിമറിക്കപെട്ട നിലയിലാണ് .കാസറഗോഡ് മുതൽ കോഴിക്കോട് വരെ പെണ്‍കുട്ടികളെ വലയിലാക്കി കണ്ണുരിലേയും കോഴിക്കൊടിലെയും ഫ്ലാറ്റുകളിൽ താമസിപ്പിച്ച് പെണ്‍വാണിഭം നടത്തുന്ന രീതിയാണ് അവരുടേത്.പെണ്‍വാണിഭവും അവർക്ക് പിന്നിലുളള ശക്തികളും ആരെന്ന് വെക്തമായതോടെയാണ് വകുപ്പ് തലത്തിൽ ഇത് സംബന്ധിച്ച് രഹസ്യമായ അന്വേഷണം നടന്നു വരുന്നത് .



keywords:sexracket-polce-officers-observation

Post a Comment

0 Comments

Top Post Ad

Below Post Ad